പട്ന: വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ തുറന്നടിച്ച് തേജ് പ്രതാപ് യാദവ്. വിവാഹത്തിന് തന്റെ ഇഷ്ടം നോക്കിയില്ല. താന്‍ ചത്തു ജീവിക്കുകയായിരുന്നെന്നും തേജ്പ്രതാപ് പറഞ്ഞു.
തനിക്ക് വിവാഹത്തിന് താത്പര്യമില്ലായിരുന്നു. മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാണ് വിവാഹം നടത്തിയത്. താനൊരു ഗ്രാമീണനാണ്. ഐശ്വര്യ റായിയെ പോലെ ഒരു നാഗരിക ജീവിതം നയിക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തനിക്ക് താത്പര്യമില്ലായിരുന്നെന്നും തേജ് പ്രതാപ് പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസമായി താനും ഐശ്വര്യയും തമ്മില്‍ മിണ്ടുക പോലുമില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മെയ് 12 നായിരുന്നു തേജ്പ്രതാപ് യാദവിന്റെ വിവാഹം. ആര്‍ജെഡി എംഎല്‍എ ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയെ ആയിരുന്നു വിവാഹം കഴിച്ചത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പട്ന സിവില്‍ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്കി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് തേജസ്വിയുടെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: