പാരീസ്: ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി പന്ത്രണ്ട് വിജയങ്ങള്‍ നേടി പാരീസ് സെന്റ് ജര്‍മയിന്‍സ് (പിഎസ്ജി) ചരിത്രം കുറിച്ചു. പന്ത്രണ്ടാം മത്സരത്തില്‍ ലില്ലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്്പ്പിച്ചാണ് പിഎസ്ജി ചരിത്രമെഴുതിയത്. യൂറോപ്പിലെ അഞ്ച് വമ്പന്‍ ലീഗുകളില്‍ ഇതാദ്യമായാണ് ഒരു ടീം തുടര്‍ച്ചയായി 12 വിജയങ്ങള്‍ നേടുന്നത്്. ഈ സീസണിന്റെ തുടക്കം മുതല്‍ പിഎസ്ജി വിജയങ്ങള്‍ രചിച്ച് മുന്നേറുകയാണ്.
ലോക കപ്പ് ഹീറോ കൈലിയന്‍ എംബാപ്പെ, സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മര്‍ എന്നിവരുടെ ഗോളുകള്കളിലാണ് പിഎസ്ജി ലില്ലിയെ പരാജയപ്പെടുത്തിയത്. ഇതോടെ 12 മത്സരങ്ങളില്‍ 36 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പിഎസ്ജിയോട് തോറ്റ ലില്ലി 12 മത്സരങ്ങളില്‍ 25 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്്.
അവസാന ഇരുപത് മിനിറ്റിലാണ് മൂന്ന് ഗോളുകളും പിറന്നത്. ഏഴുപതാം മിനിറ്റില്‍ എംബാപ്പെ പിഎസ്ജിയെ മുന്നിലെത്തിച്ചു. പതിനാല് മിനിറ്റുകള്‍ക്ക് ശേഷം നെയ്മര്‍ ലീഡ് 2-0 ആക്കി. അവസാന നിമിഷങ്ങളില്‍ ലില്ലി ഒരു ഗോള്‍ മടക്കി. പെപ് ആണ് ഗോള്‍ അടിച്ചത്. മത്സരത്തിലുടനീളം പിഎസ്ജിയുടെ ആധിപത്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: