കൊല്‍ക്കത്ത: കുട്ടിക്രിക്കറ്റ് പൂരത്തിന് കൊടിയേറുകയായി. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ന് ആരംഭിക്കും. റണ്ണൊഴുകുന്ന കൊല്ക്കത്തയില്െ ഈഡന് ഗാര്‍ഡനിലാണ് ആദ്യ പോരാട്ടം. രാത്രി ഏഴിന് കളി തുടങ്ങും.
ടെസ്റ്റും ഏകദിനവും ഇന്ത്യക്ക് അടിയറവെച്ച വെസ്റ്റ് ഇന്‍ഡീസിന് ഇത്് അഭിമാനപ്പോരാട്ടമാണ്. കുട്ടിക്രിക്കറ്റില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന് ഈ പരമ്പര ജയിച്ചേ പറ്റു. അഭിമാനത്തോടെ നാട്ടിലേക്ക് തലയുയര്‍ത്തി മടങ്ങാന്‍ ഈ പരമ്പര സ്വന്തമാക്കണം.
ടെസ്റ്റിലും ഏകദിനത്തിലുമൊക്ക ചാമ്പ്യന്മാരുടെ കളികാഴ്ചവെച്ച് കത്തിനില്‍ക്കുന്ന ഇന്ത്യക്കെതിരെ വിജയം നേടാന്‍ ബ്രാത്ത്വെയ്റ്റ് നായകനായ കരീബിയന്‍ പടയ്ക്ക് വിയര്‍പ്പൊഴുക്കേണ്ടിവരും.
സ്ഥിരം നായകന് വിരാട് കോഹ്ലി, മുന്‍ നായകന് എം.എസ്.ധോണി എന്നിവരെ കൂടാതെയാണ് ഇന്ത്യ ഈ പരമ്പരയ്ക്ക്് ഇറങ്ങുന്നത്. എന്നിരുന്നാലും രോഹിത് ശര്‍മ നയിക്കുന്ന ടീം ശക്തമാണ്. ധോണിക്ക് പകരം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് വരുന്ന ഋഷഭ് പന്ത് ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും കഴിവ് തെളിയിച്ചുകഴിഞ്ഞു.
കോഹ് ലിയുടെ അഭാവത്തില്‍ കെ.എല്‍. രാഹുലിന് അവസരം ലഭിക്കും. ദിനേശ് കാര്‍ത്തിക്കും ക്രുണാല്‍ പാണ്ഡ്യയുമൊക്കെ അണിനിരക്കുന്ന ഇന്ത്യന്‍ ബാറ്റിങ്ങ് നിര ശക്തമാണ്. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയുമാണ് ഇന്ത്യന്‍ പേസ് നിരയെ നയിക്കുന്നത്. മികച്ച ഫോമിലുള്ള പുതുമുഖം ഖലീല്‍ അഹമ്മദും ഇവര്‍ക്കൊപ്പം ചേരുന്നതോടെ പേസ് നിര ശക്തമാകും. യുസ്വേന്ദ്ര ചഹലും കുല്‍ദീപ് യാദവുമാണ് സ്പിന്നാക്രമണത്തെ നയിക്കുക.
ഏകദിന പരമ്പരയില്‍ സെഞ്ചുറിയുള്‍പ്പെടെ 259 റണ്‍സ് അടിച്ചെടുത്ത യുവതാരം ഷിംറോണ്‍ ഹെറ്റ്മയറിലാണ് വെസ്റ്റ് ഇന്‍ഡീസിന്റെ പ്രതീക്ഷ. പരിചയ സമ്പന്നനായ ക്യാപ്റ്റന്‍ ബ്രാത്ത്വെയ്റ്റ്, കീരണ്‍ പൊള്ളാര്‍ഡ്്, ആന്ദ്രെ റസ്സല്‍ തുടങ്ങിവരാണ് അവരുടെ ബാറ്റിങ്ങ് കരുത്ത്.
ഈഡന് ഗാര്‍ഡനില്‍ നടന്ന 2016 ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്ക്സിനെ തുടര്‍ച്ചയായി നാല് സിക്സറുകള്‍ പായിച്ച് വെസ്റ്റ് ഇന്‍ഡീസിന് കിരീടം സമ്മാനിച്ച കളിക്കാരനാണ് ബ്രാത്തവെയ്റ്റ്.
ട്വന്റി 20 യില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് മികച്ച റെക്കോഡാണുള്ളത്. എട്ട് തവണ ഈ ടീമുകള്‍ ഏറ്റുമുട്ടിയതില്‍ അഞ്ചുതവണയും വിന്‍ഡീസാണ് വിജയക്കൊടി പാറിച്ചത്. രണ്ട് തവണയേ ഇന്ത്യക്ക് വിജയിക്കാനായുളളൂ. ഒരു മത്സരത്തില്‍ ഫലമുണ്ടായില്ല. ബംഗ്ലാദേശില്‍ 2014 ല്‍ നടന്ന ട്വന്റി 20 ലോകകപ്പിലാണ് ഇന്ത്യ അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചത്.
ഈഡന് ഗാര്‍ഡനിലെ പിച്ച് ബാറ്റ്സ്മാന്മാരെ തുണയ്ക്കുന്നതാണ്. അതിനാല്‍ റണ്ണൊഴുകുമെന്നറുപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: