കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ വീണ്ടും ഭൂമി വില്‍പ്പന വിവാദം. തൃക്കാക്കരയിലെ 12 ഏക്കര്‍ വില്‍ക്കാനുള്ള അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്തിന്റെ ശ്രമത്തിനെതിരേ ഹര്‍ജി. കേരള കാത്തലിക് അസോസിയേഷന് ഫോര്‍ ജസ്റ്റീസ് പ്രസിഡന്റ് അഡ്വ. പോളച്ചന് പുതുപ്പാറയുടെ ഹര്‍ജിയില്‍, ബിഷപ്പിനും ഭൂമി വാങ്ങുന്ന കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്കും എറണാകുളം മുന്‍സിഫ് കോടതി നോട്ടീസയച്ചു. കേസ് നാളെ പരിഗണിക്കും.
അതിരൂപതയില്‍ കാനോണ്‍ നിയമപ്രകാരമുള്ള സമിതികളെല്ലാം വത്തിക്കാന്‍ പിരിച്ചുവിട്ടിരിക്കെ അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭൂമി വില്ക്കാന് അവകാശമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. 60 കോടി രൂപയ്ക്ക് വില്‍ക്കുന്ന ഭൂമിക്ക് 180 കോടി കിട്ടാവുന്നതാണെന്ന് ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: