ആലുവ: മെട്രോ സ്റ്റേഷന് സമീപം ബ്രിഡ്ജ് റോഡില്‍ ബൈപാസ് കവലയിലെ വെള്ളക്കെട്ട് പ്രശ്നവുമായി ബന്ധപ്പെട്ട് കെഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മെട്രോ സ്റ്റേഷന് വന്നതിന് ശേഷമാണ് വെള്ളക്കെട്ട് വ്യാപകമായതെന്ന് സമീപത്തെ വ്യാപാരികള്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. സ്റ്റേഷന് മുന്‍വശത്തുകൂടെ കടന്നുപോകുന്ന കാനയുടെ ഉയരം കുറിച്ചതാണ് പ്രശ്നമെന്നും ആരോപിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ച നഗരസഭ സെക്രട്ടറി പ്രശ്നപരിഹാരത്തിനായി മെട്രോക്ക് കത്ത് നല്‍കിയിരുന്നു. ബാങ്ക് കവലയില്‍ നിന്ന് വരുന്ന കാനയിലൂടെയുള്ള ഒഴുക്ക് മെട്രോ സ്റ്റേഷന് ഭാഗത്ത് തടസപ്പെടുന്നതാണ് വെള്ളക്കെട്ടിന് പ്രധാന പ്രശ്നം. ബാങ്ക് കവലയില്‍ നിന്ന് പെരിയാരയിലേക്ക് വെള്ളം ഒഴുകിയിരുന്ന കാനയിലാണ് തടസങ്ങളുണ്ടായിട്ടുള്ളത്. കാനയിലൂടെയും, കാന മുറിച്ചുകടന്നും കേബിളുകള്‍ പോകുന്നതിനാല്‍ വെള്ളം തീരെ ഒഴുകാതായി.
നഗരസഭയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി മെട്രോ എം.ഡിയുടെ നിര്‍ദ്ദേശപ്രകാരം ചന്ദ്രബാബു, ബഷിര്‍ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കേബിളുകള്‍ മുറിച്ചുമാറ്റിയാല്‍ മാത്രമേ കാനയില്‍ കൂടി മഴക്കാലത്തെ വെള്ളം സുഖമമായി ഒഴുകി പോകുകയുള്ളൂവെന്നാണ് കെ.എം.ആര്.എല്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളത്.
അതിനാല്‍ തന്നെ എത്രയും വേഗം കേബിളുകള്‍ മുറിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് നഗരസഭക്ക് കത്ത് നല്കുവാനും ഇവര്‍ തീരുമാനിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.ടി.ജേക്കബ്ബ്, പരാതിക്കാരായ അബ്ദുല്‍ ഹമീദ്, എം.എം.ഹൈദ്രാസ് കുട്ടി, അബ്ദുല്‍ സലാം, എം.എം.നൗഷാദ്, ഹനീഫ ഞറളക്കാടന്‍, സണ്ണി, ദാവൂദ് ഖാദര്‍, അബ്ദുല്‍ റബ്ബ്, സിദ്ദിക്ക് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: