തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ജനത്തിനൊപ്പം നിന്ന ജനം ടിവിക്ക് വന്‍കുതിപ്പ്. ഒക്ടോബര്‍ 20 മുതല്‍ 26 വരെയുള്ള ബാര്‍ക് റേറ്റിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു കയറിയാണ് ജനം ടിവി ചരിത്ര നേട്ടം കൊയ്തത്. ടെലിവിഷന്‍ കാഴ്ചയുമായി ബന്ധപ്പെട്ട് അംഗീകരിക്കപ്പെട്ട ഏക റിപ്പോര്‍ട്ടാണ് ബാര്‍ക്കിന്റേത്. ചാനലുകളുടെ റേറ്റിങ് അളക്കുന്ന സംവിധാനമായ ബാര്‍ക്ക് റേറ്റിങ് ഓരോ ചാനലിനും ഏറെ പ്രധാനപ്പെട്ടതാണ്. ചാനലുകളിലെ പ്രൈം ടൈം അടക്കമുളള പരിപാടികളിലെ പരസ്യ വരുമാനം നിശ്ചയിക്കുന്നതില്‍ ബാര്‍ക്ക് റേറ്റിങ്ങിന് നിര്‍ണായക സ്ഥാനമാണുളളത്.
തുടക്കം മുതല്‍ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ്(180.24) അത് തുടരുമ്പോള്‍ രണ്ടാസ്ഥാനത്ത് മാറി മാറി നിലയുറപ്പിച്ചിരുന്ന മാതൃഭൂമി(87.35)യേയും മനോരമ(84.50)യേയും പിന്തള്ളിയാണ് ജനം(102.24) മുന്നേറ്റമുണ്ടാക്കിയത്. മലയാളം ചാനലുകളുടെ ചരിത്രത്തില്‍ റേറ്റിങില്‍ 100 പോയിന്റ് കടക്കുന്ന നാലാമത്തെ ചാനലായും ജനം മാറി.
ശബരിമല തുലാംമാസ പൂജയ്ക്കു നടതുറന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ജനം കാതോര്‍ത്തത് ജനം ടിവിയെ ആണ് എന്നത് വ്യക്തമാക്കുന്നതാണിത്. ശബരിമല പ്രശ്നം വരും മുന്‍പ് ആറാം സ്ഥാനത്തെത്തിയതായിരുന്നു ജനം ടിവി യുടെ കൂടിയ റേറ്റിംഗ്. ഒക്ടോബര്‍ 13 മുതല്‍ 19 വരെയുള്ള റേറ്റിംഗില്‍ നാലായി ഉയര്‍ന്നു. 18. 19 തീയതികളില്‍ പമ്പയിലും നിലയ്ക്കലിലും പോലീസ് അതിക്രമം റിപ്പോര്‍ട്ടുകളാണ് ഇത് സാധ്യമാക്കിയത്. തുടര്‍ന്ന് രണ്ടാം സ്ഥാനത്തേക്കും. തുലാമാസ പൂജകള്‍ക്ക് നടയടച്ച ദിവസം മറ്റ് ചാനലുകല്‍ ബഹിഷ്ക്കരിച്ചതും പടിപൂജ ഉള്‍പ്പെടെ തത്സമയം കാണിച്ചതും റേറ്റിംഗ് 100 കടക്കാന്‍ കാരണമായി.
ജനത്തിന്റെ മുന്നേറ്റത്തില്‍ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും അഭിന്ദന പ്രവാഹമാണെന്നും ഇത് കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നതായും ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബു പറഞ്ഞു.
ആസുത്രണം,തീരുമാനം,നടപ്പാക്കല്‍ എന്നിവയുടെ പോരായ്മയായിരുന്നു ജനം ടി വി അഭിമുഖീകരിച്ച പ്രധാന പ്രശ്നങ്ങള്‍. ഇത് മനസ്സിലാക്കി അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ നേട്ടം കൊയ്യാനായി. കൂട്ടായ്മയുടെ വിജയമാണിതെന്നും സുരേഷ് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: