തിരുവനന്തപുരം: രാഷ്ട്രപിതാവിന്റെ ഒഴികെ മറ്റാരുടെയും ചിത്രം സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന തീരുമാനത്തിനു പിന്നില്‍ ദുരുദ്ദേശ്യം. ചിത്തിര തിരുനാള്‍ മഹാരാജാവ്, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുടെ ചിത്രം ഒഴിവാക്കുകയെന്ന സങ്കുചിത രാഷ്ട്രീയമാണിതിനു പിന്നിലെന്നാണ് ആക്ഷേപം.
മന്ത്രിമാരുടെ ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ രാഷ്ട്രപതിയുടെ ചിത്രം വയ്ക്കുന്നത് പതിവായിരുന്നു. ചില ഓഫീസുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രവുമുണ്ടാകും. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആര്‍എസ്എസ് പശ്ചാത്തലത്തില്‍ നിന്നുള്ളവരായതിനാല്‍ അവരുടെ ചിത്രം തങ്ങളുടെ ഓഫീസിലുള്ളത് ചില മന്ത്രിമാര്‍ക്ക് പിടിച്ചിട്ടില്ല.
തിരുവനന്തപുരത്തെ പല സര്‍ക്കാര്‍ ഓഫീസുകളിലും തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാളിന്റെ ചിത്രമുണ്ട്്. ഓഫീസുകള്‍ പലതും രാജഭരണകാലത്ത് തുടങ്ങിയതായതിനാല്‍ രാജപ്രമുഖന്‍ എന്ന നിലയിലാണിത്. അത് മാറ്റിയിരുന്നില്ല. ചില ഓഫീസുകളില്‍ അനന്തപത്മനാഭന്റെ ചിത്രവുമുണ്ട്. അതെല്ലാം നീക്കുകയാണ് ഇതിലൂടെ ലക്ഷ്യം.
രാഷ്ട്രപിതാവിന്റേത് ഒഴികെയുള്ള ചിത്രങ്ങള്‍ പുരാവസ്തു വകുപ്പിന് നല്‍കാനാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: