ജയ്പൂര്‍ : രാജസ്ഥാനിലെ പ്രതാപ്ഗഢില്‍ ബിജെപിനേതാവിനെ വെടിവെച്ചശേഷം വെട്ടിക്കൊലപ്പെടുത്തി. സംരഥ് കുമാവത് എന്നയാളാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച റോഡില്‍ നില്‍ക്കുകയായിരുന്ന കുമാവതിനെ ബൈക്കില്‍ എത്തിയ നാലംഗ സംഘം വെടിവെച്ച ശേഷം ആക്രമിക്കുകയായിരുന്നു.
കഴുത്തിന് വെട്ടേറ്റ ഇയാളെ പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവസികള്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. തുടര്‍ന്ന് അക്രമികളെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ ശാന്തരായത്.
ബിജെപി പിന്നാക്ക സെല്ലിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന കുമാവത്തിന് ആരുമായും ശത്രുതയുള്ളതായി റിപ്പോര്‍ട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: