ചണ്ഡീഗഡ്: ദൃശ്യങ്ങള്‍ ഉള്‍പ്പെടയുള്ള രാജ്യ സുരക്ഷ സംബന്ധിക്കുന്ന രഹസ്യ വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്കിയ ബിഎസ്എഫ് ജവാന് അറസ്റ്റില്‍. തന്ത്രപ്രധാന വിവരങ്ങള്‍ ഐഎസ്ഐയ്ക്ക് കൈമാറിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സ്വദേശി ഷെയ്ഖ് റിയാസുദ്ദീനാണ് പഞ്ചാബ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട്, ദേശീയ സുരക്ഷാനയം എന്നിവ അനുസരിച്ചുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ബിഎസ്എഫില്‍ ഓപ്പറേറ്ററായിരുന്ന റിയാസുദ്ദീന്‍ വിവരം കൈമാറ്റത്തിന് ഫേസ്ബുക്ക്, മെസെഞ്ചര്‍ എന്നിവയും ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
അതിര്‍ത്തി വേലി സംബന്ധിക്കുന്ന ദൃശ്യങ്ങള്‍, അതിര്‍ത്തിയിലെ റോഡുകള്‍ സംബന്ധിക്കുന്ന ദൃശ്യങ്ങള്‍, ബിഎസ്എഫ് യൂണിറ്റ് ഓഫീസര്‍മാരുടെ നമ്പറുകള്‍ എന്നിവയടക്കമുള്ള വിവരങ്ങളാണ് റിയാസുദ്ദീന്‍ പാക് ഐഎസ്ഐക്ക് കൈമാറിയത്. രണ്ട് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സിം കാര്‍ഡിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അന്വേഷണത്തിലാണ് തങ്ങളെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ, ദീപാവലി സമയത്ത് പഞ്ചാബില്‍ ഗ്രനേഡ് ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ സുരക്ഷ കര്‍ശനമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: