ന്യൂദല്‍ഹി: ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന ഹിന്ദി സിനിമ ‘കേദാര്‍നാഥ്’ നിരോധിക്കണമെന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലെ പുരോഹിതര്‍ ആവശ്യപ്പെട്ടു. സുശാന്ത് സിംഗ് രജ്പുത്തും സാറാ അലി ഖാനും പ്രധാന വേഷത്തിലഭിനയിച്ച സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
ഇതിലെ ചില രംഗങ്ങളാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്. സിനിമ ഹിന്ദു വികാരം വ്രണപ്പെടുത്തുന്നതാണെന്നും നിരോധിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും പുരോഹിത സംഘടനയായ കേദാര്‍ സഭ ചെയര്മാന് വിനോദ് ശുക്ല പറഞ്ഞു. സെയ്ഫ് അലിഖാന്റെ മകളായ സാറയുടെ അരങ്ങേറ്റ ചിത്രമാണിത്.
രണ്ട് വര്‍ഷം മുന്‍പ് കേദാര്‍നാഥിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. 2013ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയ കഥയാണ് അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത സിനിമ പറയുന്നത്. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ചിത്രീകരിച്ച നൃത്തം അശ്ലീലം നിറഞ്ഞതാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. പ്രദേശവാസികളും സിനിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. രുദ്രപ്രയാഗിലെ ജില്ലാ ആസ്ഥാനത്തേക്കും കൊദ്വാറിലും ഇവര്‍ മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: