തിരുവനന്തപുരം: സാമുദായിക ചേരിതിരിവിലൂടെ രാഷ്ട്രീയ ലാഭം കൊയ്യുകയെന്ന ലക്ഷ്യമാണ് ശബരിമലയില്‍ സിപിഎമ്മിനുള്ളതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇതിനെ സവര്‍ണരും അവര്‍ണരും തമ്മിലുള്ള യുദ്ധമായി ചിത്രീകരിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആയിരക്കണക്കിന് പോലീസിനെ വിന്യസിച്ച് വിശ്വാസികളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ തീരുമാനത്തിനോട് യോജിക്കാനാകില്ല. മുഖ്യമന്ത്രി പിടിവാശിയും മര്‍ക്കടമുഷ്ടിയും ഉപേക്ഷിക്കണം. മുഖ്യമന്ത്രിയുടെ കടുംപിടിത്തത്തില്‍ സിപിഎമ്മിലെ വലിയ വിഭാഗത്തിന് അതൃപ്തിയുണ്ട്. കണ്ണൂര്‍ ലോബിയുടെ ഒരു ചെറിയ വിഭാഗം മാത്രമാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നത്.
ബന്ധുനിയമനം നടത്തിയതിലൂടെ സത്യപ്രതിജ്ഞാലംഘനവും നഗ്നമായ സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവുമാണ് മന്ത്രി കെ.ടി. ജലീല്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നാട് കണ്ട ഏറ്റവും വലിയ കുറ്റവാളിയായ കുഞ്ഞനന്തന് പരോള്‍ നല്‍കുന്നത് നഗ്നമായ അധികാര ദുര്‍വിനിയോഗമാണ്, മുല്ലപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: