കോഴിക്കോട്: ചട്ടങ്ങള്‍ മറികടന്ന് ബന്ധുനിയമനം നടത്തിയ കെ.ടി. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.കെ.പി. പ്രകാശ്ബാബു. മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറായില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ചേര്‍ന്ന യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന് പ്രക്ഷോഭവുമായി യുവമോര്‍ച്ച മുന്നോട്ടുപോകും. കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. രഞ്ജിത്ത് ചന്ദ്രന്, അഡ്വ. കെ.ആര്. ഹരി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇ. സാലു എന്നിവര്‍ സംസാരിച്ചു.
ദേശീയതലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ധരുടെ ശുപാര്‍ശയനുസരിച്ചു മാത്രമേ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ ഉന്നതതല നിയമനങ്ങള്‍ നടത്താവൂയെന്ന മന്ത്രിസഭാ തീരുമാനമാണ് കെ.ടി. ജലീല്‍ അട്ടിമറിച്ചതെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: