തിരുവനന്തപുരം: യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗങ്ങളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ പറയേണ്ടതാണ് താന്‍ പറഞ്ഞത്. ആരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..
തന്ത്രി തന്നെ വിളിച്ചത് അഭിഭാഷകന് എന്ന നിലയിലാണ്. അത്തരത്തില്‍ ഒരു അഭിഭാഷകന് എന്ന നിലയില്‍ വിളിച്ചാല്‍ അഭിപ്രായം പറയാന്‍ തനിക്ക് അവകാശമില്ലേയെന്നും ശ്രീധരന്‍പിള്ള ചോദിച്ചു.പ്രസംഗത്തില്‍ അപാകതയില്ല. ജനസേവനത്തിനുള്ള സുവര്‍ണാവസരമെന്നാണ് താന്‍ പറഞ്ഞത്.
യുവമോര്‍ച്ച യോഗത്തില്‍ രഹസ്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും അത് ബിജെപിയുടെ ഫേസ്ബുക്ക് പേജിലൂടെ ലൈവായി പുറത്ത് വിട്ടിരുന്നുവെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. തന്റെ പ്രസംഗത്തിലെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: