തളിപ്പറമ്പ്: എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച തളിപ്പറമ്പ് റവന്യൂ ഡിവിഷന് ഓഫീസ് കേരളപ്പിറവി ദിനത്തിലും യാഥാര്‍ത്ഥ്യമായില്ല. സംസ്ഥാനത്ത് പുതുതായി അഞ്ച് ഓഫീസുകളായിരുന്നു 2018 ജനുവരിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇവയെല്ലാം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും തളിപ്പറമ്പിലെ ഓഫീസ് ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. കണ്ണൂര്‍ ജില്ലയില്‍ അനുവദിച്ച ഏക ഓഫീസാണ് തളിപ്പറമ്പിലേത്. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളാണ് തളിപ്പറമ്പ് റവന്യൂ ഡിവിഷന് കീഴില്‍ ഉള്‍പ്പെടുക. തളിപ്പറമ്പ് റവന്യൂ ഡിവിഷന് ഓഫീസ് യാഥാര്‍ത്ഥ്യമായാല്‍ നിലവില്‍ തലശേരിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഡിഒ ഓഫീസിന് കീഴില്‍ തലശേരി, ഇരിട്ടി താലൂക്കുകള്‍ മാത്രമാവും.
ആര്‍ഡിഒയേയും ജീവനക്കാരേയും നിയമിച്ചിട്ട് മാസം ആറ് കഴിഞ്ഞിട്ടും തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസ് തുറന്നില്ല. ചുമതലയേറ്റ ആര്‍ഡിഒ ഉള്‍പ്പെടെയുള്ള 20 ജീവനക്കാരെ കളക്ടറേറ്റിലും ലാന്റ് അക്വിസിഷന്‍ ഓഫീസുകളിലും ഡെപ്യൂട്ടേഷന് അടിസ്ഥാനത്തില്‍ മാറ്റി നിയമിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് തിരുവനന്തപുരത്തെ നെടുമങ്ങാടും തൃശൂരിലെ ഇരിങ്ങാലക്കുടയിലും കോഴിക്കോട് വടകരയിലും കണ്ണൂര്‍ തളിപ്പറമ്പിലും കാസര്‍ഗോഡും പുതിയ റവന്യൂ ഡിവിഷന് ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്. 2018 ജനുവരി മാസം അഞ്ച് ഓഫീസുകളിലേക്കായി ആര്‍ഡിഒ ഉള്‍പ്പെടെ 120 തസ്തികകളും അനുവദിച്ചു. തളിപ്പറമ്പും നെടുമങ്ങാടും ഒഴികെയുള്ള ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് മാസങ്ങളായി. തളിപ്പറമ്പില്‍ 24 തസ്തികകളാണ് അനുവദിച്ചത്. ഇതില്‍ രണ്ട് ടൈപ്പിസ്റ്റുകളും ഒരു െ്രെഡവറും ഒരു അറ്റന്ററും ഒഴികെ 20 തസ്തികകളിലേയും ജീവനക്കാര്‍ ആറ് മാസം മുമ്പ് തന്നെ ചാര്‍ജ്ജെടുത്തിരുന്നു. എറണാകുളം സ്വദേശിയായ റെജി പി.ജോസഫാണ് ആര്‍ഡിഒ.
തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ മിനി സിവില്‍ സ്റ്റേഷന്റെ താഴെ നിലയിലാണ് ആര്‍ഡിഒ ഓഫീസിന് സ്ഥലം കണ്ടെത്തിയത്. അടിയന്തിരമായി ഓഫീസ് പ്രവര്‍ത്തനം തുടങ്ങുന്നതിനായി ഇവിടെ സ്ഥാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിങ്ങ് യന്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള സ്ട്രോങ്ങ്റൂം നാടുകാണി കിന്‍ഫ്രയിലേക്ക് മാറ്റിയിരുന്നു. വോട്ടിങ്ങ് യന്ത്രങ്ങള്‍ മാറ്റിയതിന്റെ പിറ്റേദിവസം മുതല്‍ തന്നെ ആര്‍ഡിഒ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നത്. യന്ത്രങ്ങള്‍ മാറ്റിയിട്ട് മാസം മൂന്ന് കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ഇന്നത്തെ അവസ്ഥ വിലയിരുത്തിയാല്‍ അടുത്തകാലത്തൊന്നും ഓഫീസ് ആരംഭിക്കാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന സൂചന. ഓഫീസ് ഫര്‍ണിച്ചറും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ 20 ലക്ഷം രൂപയുടെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തുക ഇതേവരെ അനുവദിക്കാത്തതിനാലാണ് ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തതിന് കാരണമെന്നറിയുന്നു. ആര്‍ഡിഒക്ക് ഉപയോഗിക്കാനായി സ്വകാര്യ വാഹനം വാടകയ്ക്ക് എടുക്കുന്നത് സംബന്ധിച്ച ക്വട്ടേഷന്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന് ഏറെ കയ്യടിലഭിച്ച ഒരു തീരുമാനമായിരുന്നു മലയോരമേഖലയുടെ കവാടമെന്നറിയപ്പെടുന്ന തളിപ്പറമ്പ് താലൂക്കാസ്ഥാനത്ത് ആര്‍ഡിഒ ഓഫീസ് അനുവദിച്ചത്. പക്ഷെ, വെറുതെ ആളുകളെ വിഡ്ഡികളാക്കുന്ന രീതിയിലായിപ്പോയി ആര്‍ഡിഒ ഓഫീസിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളെന്നാണ് നാട്ടുകാര്‍ പറയുന്നത്. എപ്പോള്‍ ഓഫീസ് ആരംഭിക്കാനാവും എന്ന ചോദ്യത്തിന് 20 ലക്ഷം രൂപയുടെ നിര്‍ദ്ദേശങ്ങള്‍ അനുവദിച്ചാല്‍ മാത്രം എന്ന മറുപടിയാണ് ബന്ധപ്പെട്ടവര്‍ക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: