മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737800 വിമാനം പരീക്ഷണപ്പറക്കല്‍ നടത്തി. ഇന്‍സ്ട്രുമെന്റ് ലാന്റിങ്ങ് സിസ്റ്റ(ഐ.എല്‍.എസ്.)ത്തിന്റെ കാലിബ്രേഷന്റെ ഭാഗമായാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്. ഇന്നലെ രാവിലെ ഏഴിനാണ് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ്ങ് വിമാനം മട്ടന്നൂരിലെത്തിയത്. റണ്‍വേക്ക് മുകളിലൂടെ ചുറ്റിപ്പറന്നുള്ള പരിശോധന ഒരു മണിക്കൂറോളം നീണ്ടുനിന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനമെത്തിയത്.വ്യാഴാഴ്ച കാലത്ത് എത്തുമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ആഗസ്ത് 30 മുതല്‍ സപ്തംബര്‍ 1 വരെ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ബി. 350 വിടി എഫ്ഐഒ വിഭാഗത്തില്‍പ്പെട്ട ബീച്ച് ക്രാഫ്റ്റ് വിമാനവും സപ്തംബര്‍ 20ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737800 വിമാനവും 21 ന് ഇന്‍ഡിഗോ എടി ആര് 72600 വിഭാഗത്തില്‍പ്പെട്ട വിമാനവും ഒക്ടോബര്‍ 2 ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് വിമാനവും 3 ന് ഇന്‍ഡിഗോ വിമാനവും കാലിബ്രേഷന്‍ നടത്തി. പിന്നീട് വീണ്ടും 11 നും 29 നും ബോര്‍ണിയര്‍ വിമാനവും കാലിബ്രേഷന്‍ നടത്തിയിരുന്നു. ഇതും പൂര്ണ്ണമാകാത്തതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് 737800 വിമാനം വീണ്ടുമെത്തിയത്. പരീക്ഷണപ്പറക്കലിന് ശേഷം ഐ.എല്‍.എസ്. സംബന്ധിച്ച് സാങ്കേതിക വിവരങ്ങള്‍ ഇന്‍സ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജിയര്‍ ആയി പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: