പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലയില്‍ ആസൂത്രിത അക്രമത്തിന് സിപിഎം നീക്കം. ഞായറാഴ്ച രാത്രി പയ്യന്നൂരിന്റെ പരിസര പ്രദേശങ്ങളിലെ വിവിധയിടങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ സിപിഎം സംഘം ബോബേറ് നടത്തി. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീട് നിര്‍മ്മിച്ച് നല്കിയ ദളിത് യുവതിയുടെ വീടിന് നേരെയും സിപിഎം സംഘം അക്രമം നടത്തി. അക്രമത്തില്‍ പരിക്കേറ്റ യുവതിയേയും മകളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജെപി പയ്യന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറി കാളീശ്വരത്തെ ഗംഗാധരന്റെ വീടിന് നേരെയും ആര്‍എസ്എസ് പ്രവര്‍ത്തകനായ ആലക്കാട്ടെ ബിജുവിന്റെ വീടിനുനേരെയുമാണ് സിപിഎം സംഘം ബോബെറിഞ്ഞത്. എന്നാല്‍ രണ്ടിടങ്ങളിലും ബോംബ് മരത്തില്‍ത്തട്ടി തെറിച്ചതിനാല്‍ അപകടം ഒഴിവായി. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീട് നിര്‍മ്മിച്ചു നല്കിയ പയ്യന്നൂര്‍ നെല്ല്യോട്ട് കോളനിയിലെ ലീഷ്മയുടെ വീടിന് നേരെ സിപിഎം സംഘം ബോബെറിയുകയും വീടിനകത്ത് കയ്യേറി ലീഷ്മയേയും മകളേയും അക്രമിക്കുകയും ചെയ്തു. അക്രമത്തില്‍ പരിക്കേറ്റ ലീഷ്മ(38)യേയും ലീഷ്മയുടെ മകള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി അശ്വതിയേയും പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ ഫര്‍ണിച്ചറുകളും മുറ്റത്തുണ്ടായിരുന്ന ബൈക്കും സിപിഎം അക്രമികള്‍ തകര്‍ത്തു. ലീഷ്മയുടെ സഹോദരനേയും മകനേയും കളളക്കേസില്‍പ്പെടുത്തി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റ്. പോലീസ് നടപടിക്കെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ശബരിമല വിഷയത്തില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍പ്പോലും ഒറ്റപ്പെട്ട സിപിഎം നേതൃത്വം ഇതില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് പയ്യന്നൂര്‍ മേഖലയില്‍ ആസൂത്രിതമായി അക്രമങ്ങള്‍ നടത്തുന്നതെന്ന് ബിജെപി പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റി പറഞ്ഞു. ഇത്തരം അക്രമങ്ങളില്‍ നിന്നും സിപിഎം നേതൃത്വം പിന്മാറണമെന്നും കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളില്‍ ബിജെപി ശക്തമായി പ്രതിഷേധിക്കുന്നതായും കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി നേതാക്കളായ എ.പി.ഗംഗാധരന്,ടി.രാമകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: