ന്യൂദല്‍ഹി: ഗുജറാത്തിലെ പട്ടേല്‍ പ്രതിമ കാണാന്‍ ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രമെത്തിയത് 7710 വിനോദ സഞ്ചാരികള്‍. ടിക്കറ്റിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 19.1 ലക്ഷം രൂപയും. ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയിലെ കണക്കാണിത്.
ദീപാവലി ആഘോഷങ്ങള്‍ തുടങ്ങിയതിനാല്‍ വരും ദിവസങ്ങളില്‍ വരുമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ആദ്യത്തെ രണ്ട് ദിവസം 4796 പേര് ഏകതാ പ്രതിമ കാണാനെത്തി. 9.53 ലക്ഷം രൂപയാണ് ഇതുവഴി ലഭിച്ചത്. 350 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഒക്ടോബര്‍ 31നാണ് പ്രതിമ ഉദ്ഘാടനം ചെയ്തത്. ഏകതാ പ്രതിമ, ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്ന പ്രതീക്ഷയിലാണ് ടൂറിസത്തിലൂടെ ഏറ്റവുമധികം വരുമാനം കൊയ്യുന്ന സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: