കൊല്ലം: ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് കുടിവെള്ളവും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യവും നിഷേധിച്ച ദേവസ്വം ബോര്‍ഡ് നടപടിക്കു പിന്നില്‍ സിപിഎം അജണ്ട. സന്നിധാനത്തെ മനുഷ്യാവകാശ ലംഘനത്തിന് ചൂട്ടുപിടിച്ച ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഭക്തരെ പരമാവധി ബുദ്ധിമുട്ടിക്കാനുള്ള സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഗൂഢശ്രമത്തെയാണ് കമ്മീഷണര്‍ സഹായിച്ചത്. സിപിഎം ലോക്കല്‍ സെക്രട്ടറിയായും കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം ഈ സര്‍ക്കാര്‍ വന്നപ്പോഴാണ് ദേവസ്വം കമ്മീഷണറായത്. ഭക്തരുടെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനും സുഗമമായ ദര്‍ശനത്തിന് സൗകര്യങ്ങള്‍ ചെയ്യാനും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനാണ് കുടിവെള്ളമടക്കം നിഷേധിക്കാന്‍ മുന്നിട്ടിറങ്ങിയത്.
നേരത്തെ, കുളക്കട ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പരിപാടിയില്‍ പങ്കെടുത്ത് യുവതീപ്രവേശത്തെ അനുകൂലിച്ച് സംസാരിച്ചത് വിവാദമായിരുന്നു. വിദ്യാര്‍ഥികള്‍ ഇത്തരം കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന പ്രചാരവേലയ്ക്ക് ദേവസ്വം കമ്മീഷണര്‍ രംഗത്തിറങ്ങിയതിനെതിരെ പ്രതിഷേധവും ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: