ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ സിംബാബ്വെക്ക് ചരിത്ര വിജയം. ഒന്നാം ടെസ്റ്റില്‍ 151 റണ്‍സിന്റെ ജയമാണ് അവര്‍ നേടിയത്. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സിംബാബ്വെ ഒരു ടെസ്റ്റില്‍ ജയിക്കുന്നത്. ഒപ്പം 17 വര്‍ഷത്തിനുശേഷം വിദേശ മണ്ണിലെ ആദ്യ ടെസ്റ്റ് വിജയവും സ്വന്തമായി. 2001ലാണ് സിംബാബ്വെ ഇതിന് മുമ്പ് വിദേശമണ്ണില്‍ ഒരു ടെസ്റ്റ് ജയിച്ചത്. അന്നും ബംഗ്ലാദേശിനെയായിരുന്നു തോല്‍പ്പിച്ചത്.
രണ്ടാം ഇന്നിങ്സില്‍ 321 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം രണ്ടാം ഇന്നിങ്സില്‍ 169 റണ്‍സിന് ഓള് ഔട്ടായി.
സ്കോര്‍ ചുരുക്കത്തില്‍: സിംബാബ്വെ 282, 181, ബംഗ്ലാദേശ് 143, 169.
രണ്ടാം ഇന്നിങ്സില്‍ 21 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ബ്രണ്ടന്‍ മാവുട്ടയുടെ പ്രകടനമാണ് സിംബാബ്വെക്ക് ജയം എളുപ്പമാക്കിയത്. ധാക്കയില്‍ ഞായറാഴ്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക.
321 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് ഇന്നലെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ബംഗ്ലാദേശിന് ഓപ്പണര്‍മാരായ ഇംറുള്‍ കെയ്സും ലിറ്റണ്‍ ദാസും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് ഇവര്‍ നേടി. എന്നാല്‍ 23 റണ്‍സെടുത്ത ലിറ്റണ്‍ ദാസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി സിക്കന്ദര്‍ റാസ ബംഗ്ലാദേശിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടു. പിന്നാലെ 43 റണ്‍സെടുത്ത ഇംറുള്‍ കെയ്സിനെയും റാസ തന്നെ മടക്കി.
പിന്നീട് ലെഗ്ബ്രേക്ക് ബൗളറായ മാവുട്ട ആതിഥേയരുടെ കണക്കൂട്ടലുകളെല്ലാം തെറ്റിച്ചു. മൂന്നു വിക്കറ്റുമായി സിക്കന്ദര്‍ രാസ അരങ്ങേറ്റ താരമായ മാവുട്ടയ്ക്ക് മികച്ച പിന്തുണ നല്കി. ഇതോടെ രണ്ടിന്നിങ്സിലുമായി സിക്കന്ദര്‍ ആറു വിക്കറ്റ് നേടുകയും ചെയ്തു.
പിന്നീട് 38 റണ്‍സെടുത്ത ആരിഫുള്‍ ഹഖിന് മാത്രമെ ബംഗ്ലാ നിരയില്‍ ചെറിയ ചെറുത്തുനില്‍പ്പെങ്കിലും നടത്താനായുള്ളു. ബംഗ്ലാദേശിന്റെ അവസാന രണ്ട് ബാറ്റ്സ്മാന്മാര് പൂജ്യത്തിന് പുറത്തായി. മധ്യനിരയുടെ തകര്‍ച്ചയാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. തോല്‍വിയിലും രണ്ടിന്നിങ്സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ തൈജുല്‍ ഇസ്ലാമിന്റെ പ്രകടനമാണ് ബംഗ്ലാദേശിന് ആശ്വാസം പകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: