സന്നിധാനം: ശബരിമലയില്‍ സര്വാധികാരവുമുണ്ടെന്നു വാദിക്കുന്ന തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനെ നിശബ്ദമാക്കിയാണ് പോലീസ് ശബരിമല ഭരണം ഏറ്റെടുത്തത്. തന്ത്രിയും മേല്ശാന്തിയുമടക്കം എന്തു ചെയ്യണമെന്നും എപ്പോള്‍ നടതുറക്കണമെന്നും വരെ തീരുമാനിച്ചത് പോലീസ്. ഒപ്പം ദേവസ്വം ബോര്‍ഡിന് കനത്ത സാമ്പത്തിക നഷ്ടവും.
പമ്പ മുതല്‍ സന്നിധാനവും സോപാനവും അടക്കം എല്ലാ സ്ഥലങ്ങളിലും പോലീസ്രാജ് നടപ്പാക്കി. തന്ത്രിയെ വരെ പരിശോധിക്കാനുള്ള അധികാരം പോലീസ് പിടിച്ചെടുത്തു. ദേവസ്വം ബോര്‍ഡിന്റെ ദൈന്യംദിന കാര്യങ്ങളിലും ഇടപെട്ടു. ലക്ഷങ്ങളുടെ വരുമാനമാണ് റസ്റ്റ് ഹൗസ് നല്‍കുന്നത്. ഇത് പൂര്‍ണമായും അടച്ചിട്ടു. താക്കോല്‍ പോലീസ് വാങ്ങി സൂക്ഷിച്ചു. കടകള്‍ തുറക്കാന്‍ അനുവദിച്ചില്ല. അന്നദാനം പോലും നടത്തരുതെന്ന് വിലക്കി. മൂത്രപ്പുരവരെ അടച്ചുപൂട്ടി. സന്നിധാനത്ത് വിരിവയ്ക്കുന്നത് വിലക്കി. നെയ്യഭിഷേകം നടത്താതിരിക്കാന്‍ പോലും ശ്രമമുണ്ടായി.
ശബരിമലയിലും സന്നിധാനത്തും മാത്രമല്ല സോപാനത്തിന് സമീപം വരെ പോലീസുകാര്‍ കൈ കടത്തി. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നോക്കിയിരുന്ന ജോലിസ്ഥലങ്ങളിലെല്ലാം പോലീസെത്തി. മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചു. വനിതാപോലീസിനെ സന്നിധാനത്ത് നിയോഗിച്ചു. ഭക്തരോട് മോശമായി പെരുമാറുന്ന പോലീസിനെ ശ്രീകോവിലിനു സമീപം പോലും കാണാമായിരുന്നു. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കു പോലും കര്‍ശന പരിശോധന നേരിടേണ്ടിവന്നു. മാത്രമല്ല 2,500ല്‍ അധികം പോലീസുകാര്‍ക്കുള്ള ഭക്ഷണത്തിനുള്ള തുകയും ബോര്‍ഡ് നല്‍കണം.
പോലീസ് നടപടിയുണ്ടായതിനാല്‍ അപ്പം, അരവണ വില്‍പ്പനയിലും വഴിപാടുകളിലും കനത്ത നഷ്ടം ദേവസ്വം ബോര്‍ഡിനുണ്ടായി. മണ്ഡല-മകരവിളക്ക് മഹോത്സവ സമയത്ത് പോലീസാകും ശബരിമല ഭരിക്കുകയെന്ന സൂചനയുടെ ട്രയല്‍ റണ്ണാണ് ഇപ്പോള്‍ നടന്നതെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: