ന്യൂദല്‍ഹി: ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പമെന്ന പതിവ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും തെറ്റിച്ചില്ല. ഉത്തരാഖണ്ഡിലെ ഹര്സിലിയില് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനൊപ്പമായിരുന്നു ഇത്തവണത്തെ ആഘോഷം.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രധാനമന്ത്രിയായ ശേഷവും സെനികര്‍ക്കൊപ്പമാണ് നരേന്ദ്ര മോദി ദീപാവലി ആഘോഷിക്കാറുള്ളത്. ഹര്സിലിയിലെത്തിയ മോദിയെ വരവേല്‍ക്കാന്‍ ഗ്രാമീണരുമെത്തി. അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാനും മോദി സമയം കണ്ടെത്തി.
ഒറ്റപ്പെട്ട ഹിമശിഖരങ്ങളില്‍ കര്മനിരതരാകുന്ന നിങ്ങളാണ് രാഷ്ട്രത്തിന്റെ കരുത്തിന് ഊര്‍ജം പകരുന്നതെന്ന് മോദി സൈനികരോട് പറഞ്ഞു. 125 കോടി വരുന്ന ഇന്ത്യക്കാരുടെ ഭാവിയും സ്വപ്നങ്ങളും സുക്ഷിതമാക്കുന്നത് സൈനികരാണ്. സൈനികര്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയും അച്ചടക്കവും ജനങ്ങള്‍ക്കിടയില്‍ സുരക്ഷിതബോധവും ധൈര്യവും പകരാന്‍ സഹായിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ തുടങ്ങിയതാണ് ദീപാവലി സൈനികര്‍ക്കൊപ്പമെന്ന പതിവ്. പ്രതിരോധ രംഗത്ത് ഇന്ത്യ, കുതിപ്പിന്റെ പാതയിലാണ്. സമാധാന ശ്രമങ്ങളുടെ പേരില്‍, ഐക്യരാഷ്ട്രസഭയില്‍ നിന്നുള്‍പ്പെടെ ലോകത്തിന്റെ മുഴുവന്‍ പ്രശംസയേറ്റു വാങ്ങുകയാണ് ഇന്ത്യന്‍ സൈന്യം. വിരമിച്ച സൈനികര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ക്കായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മോദി പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ കൈലാസ് മാനസരോവര്‍ യാത്രയെക്കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം സൈനികരുമായി പങ്കുവച്ചു.
കേദാര്‍നാഥ് ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് മോദി ഹര്സിലിയിലെത്തിയത്. മേഖലയിലെ വികസന പദ്ധതികളുടെ പുരോഗതിയും മോദി വിലയിരുത്തി. കശ്മീരില്‍ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഗുരേസ് താഴ്വരയില് സൈനികര്‍ക്കൊപ്പമായിരുന്നു മോദിയുടെ കഴിഞ്ഞ വര്‍ഷത്തെ ദീപാവലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: