കണ്ണൂര്‍: ശബരിമല ക്ഷേത്രത്തിന്റെ തകര്‍ച്ചയാണു മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യമെന്നു കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്. സിപിഎം നേരിടുന്ന ഏറ്റവും വലിയ പ്രത്യയശാസ്ത്ര പ്രതിസന്ധി വിശ്വാസമാണ്.
ആ പ്രതിസന്ധി മറികടക്കാന്‍ ക്ഷേത്രങ്ങളെ തകര്‍ക്കുകയാണ്. സഹകരണ ബാങ്ക് പിടിച്ചെടുക്കുന്നതുപോലെ നാട്ടിലെ ക്ഷേത്ര കമ്മിറ്റികള്‍ സിപിഎം പിടിച്ചെടുക്കയാണ്. ഇതിന്റെ ആദ്യഘട്ടമാണു ശബരിമല.
ശബരിമല സംരക്ഷണത്തിനായി നിയമിക്കുന്ന 1650 ദിവസവേതനക്കാര്‍ കേരളത്തിലെ സിപിഎം ഗുണ്ടകളാണ്. ഷുഹൈബിന്റെയും ടി.പി. ചന്ദ്രശേഖന്റെയും ഘാതകരും ആ കൂട്ടത്തില്‍ ഉണ്ടാകുമെന്നും സുധാകരന് ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: