കോഴിക്കോട്: ശബരിമലയില്‍ ഭക്തര്‍ക്കുനേരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇടതുസര്‍ക്കാര്‍ നടത്തിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അസാധാരണമായി പോലീസുകാരെ നിയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ ഭക്തര്‍ ദുരിതത്തിലായി. ടോയ്ലെറ്റുകള് പൂട്ടി. കേട്ടുകള്‍വി പോലും ഇല്ലാത്ത ഫാസിസ്റ്റ് രീതിയിലായിരുന്നു സര്‍ക്കാരിന്റെ പെരുമാറ്റം. കോടിക്കണക്കിന് രൂപയാണ് സ്വദേശ്ദര്‍ശന്‍ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ശബരിമലയ്ക്കായി അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇത് നടപ്പാക്കുന്നതിനാവശ്യമായ നടപടികളൊന്നും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല. 14 ജില്ലകളിലും പാര്‍ട്ടി പൊതുസമ്മേളനങ്ങളില്‍ വായ്ത്താരി നടത്തുകയാണ് മുഖ്യമന്ത്രി. ഭരണകൂടം നിശ്ചലമായ അവസ്ഥയിലാണെന്നും എ.എന്‍. രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
ബിജെപി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസന് പൊക്കിണാരി, ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബാബു കരിയാട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: