പന്തളം: ശബരിമലയിലെ ആചാരസംരക്ഷണത്തിന് എന്‍എസ്എസ് സ്വീകരിച്ച ശക്തമായ നിലപാടാണ് സിപിഎമ്മിന്റെ രോഷത്തിനും എന്‍എസ്എസ് സ്ഥാപനങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്കും കാരണമെന്ന് സൂചന. സര്‍ക്കാരിന്റെ ആചാരലംഘന നടപടികളില്‍ പ്രതിഷേധിച്ച് നാമജപ ഘോഷയാത്രകള്‍ക്കു തുടക്കം കുറിച്ചത് പന്തളത്തുനിന്നായിരുന്നു. ഇവയുടെ വിജയമാണ് സിപിഎമ്മിനെ വിറളിപിടിപ്പിച്ചത്.
ഇവിടെ നടന്ന ഘോഷയാത്രയില്‍ അരലക്ഷത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തു. എന്‍എസ്എസ് നായകസഭാംഗവും പന്തളം യൂണിയന് പ്രസിഡന്റുമായ പന്തളം ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സമുദായാംഗങ്ങള്‍ പൂര്‍ണമായും നാമജപഘോഷയാത്രയില്‍ പങ്കെടുത്തു. അന്നു മുതല്‍ തന്നെ പന്തളത്തെ സിപിഎം പ്രവര്‍ത്തകര്‍ എന്‍എസ്എസിനെതിരെ ശക്തമായ പ്രചരണം നടത്തുന്നുണ്ട്.
ഒക്ടോബര്‍ 31ന് എന്‍എസ്എസ് പതാകാദിനത്തോടനുബന്ധിച്ച് കരയോഗങ്ങളില്‍ നാമജപവും നടത്തി. സിപിഎം വിലക്കിയിരുന്നതിനാല്‍ പാര്‍ട്ടി നിലപാടിനൊപ്പം നില്ക്കുന്ന കരയോഗം ഭാരവാഹികളുള്‍പ്പെടെയുള്ളവര്‍ അതില്‍ പങ്കെടുത്തില്ല. സിപിഎമ്മിന്റെ അറിവോടെയാണ് അക്രമങ്ങളെല്ലാമെന്നാണ് ഇതു വിരല്‍ചൂണ്ടുന്നത്.
സംഭവസ്ഥലങ്ങള്‍ പന്തളം ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ യൂണിയന് നേതാക്കള്‍ സന്ദര്‍ശിച്ചു. കുറ്റക്കാരായ സാമൂഹ്യവിരുദ്ധരെ എത്രയും പെട്ടന്നു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം നേമം മേലാങ്കോട് ചട്ടമ്പിസ്വാമി സ്മാരകത്തിലും കരയോഗ മന്ദിരത്തിലും സാമൂഹ്യ വിരുദ്ധര്‍ കഴിഞ്ഞദിവസം നാശനഷ്ടം വരുത്തിയിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ അധിക്ഷേപിച്ച് റീത്തു വെയ്ക്കുകയും ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെത്തതും. ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി. കോര, നൂറനാട് പോലീസ്സ്റ്റേഷന് ഓഫീസര്‍ വി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുടശനാട്ടെത്തി തെളിവുകള്‍ ശേഖരിച്ചു. ആലപ്പുഴയില്‍ നിന്നു വിരലടയാള വിദ്ഗധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: