കൊളച്ചേരി: പഴശ്ശി കനാല്‍ പ്രദേശങ്ങള്‍ കാടുപിടിച്ച് മാലിന്യകേന്ദ്രങ്ങലായി മാറി. നാലു പതിറ്റാണ്ട് മുമ്പ് രൂപം കൊണ്ട ഒരു മഹത്തായ പദ്ധതി വ്യക്തമായി ആസൂത്രണമില്ലായ്മയും അനാസ്ഥയും മൂലം നാശോന്മുഖമായി കൊണ്ടിരിക്കുന്നതിന്റെ ദയനീയ കാഴ്ച്ചയിലാണ് കൊളച്ചേരിയും അനുബന്ധ പഞ്ചായത്ത്കാരും. 1961 കാലഘട്ടത്തില്‍ പതിനാറായിരത്തോളം ഹെക്ടര്‍ കൃഷി ഭൂമി കൃഷിയോഗ്യമാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ദതിയാണ് പഴശ്ശി ജലസേചന പദ്ധതി.
കുയിലൂരില്‍ നിന്നും ആരംഭിച്ച് കണ്ണൂര്‍ ജില്ലയിലെ 40 പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഒരു ജലസേചന കനാല്‍ ആയിരുന്നു അന്ന് വിഭാവനം ചെയ്ത പദ്ധതി. മേല്‍ പദ്ധതിക്കായി അയ്യായിരത്തോളം ഹെക്ടര്‍ സ്ഥലം സര്‍ക്കാര്‍ അക്വയര്‍ ചെയ്യുകയും കനാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ 1979ല്‍ ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. നാലരക്കോടി രൂപ ചിലവ് പ്രതീക്ഷിച്ച് ആരംഭിച്ച പദ്ധതി നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഏകദേശം ഇരുന്നൂറ് കോടി രൂപ വിഴുങ്ങി കഴിഞ്ഞിരുന്നു. 1979 മുതല്‍ ഈ കനാലുകളിലൂടെ ഒഴുകി യെത്തിയ ജലം കൊണ്ട് അതിനെ തീരവാസികള്‍ കൃഷി ചെയ്യുകയും മൂന്നാം വിള പോലും നടത്താന്‍ പോലും സാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിപ്പുറം കനാല്‍ വഴി വെള്ളം ഒഴുകി വന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജലസേചനത്തിനായുണ്ടാക്കിയ പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെ അയ്യായിരത്തോളം ഹെക്ടറില്‍ പകുതിക്ക് മേലെ സ്ഥലം ആര്‍ക്കും ഉപയോഗമില്ലാതെ കാടുപിടിച്ചുകിടക്കാന് തുടങ്ങിയിട്ട് കാലമേറെയായി.
കനാലിനു രണ്ടു ഭാഗത്തും ആറു മീറ്റര്‍ വീതിയിലുള്ള റോഡ് ചിലഭാഗത്തുള്ള വീട്ടുകാര്‍ക്ക് ഉപകാരപ്രദമായി എന്ന തൊഴിച്ചാല്‍ കൂടുതല്‍ ഭാഗത്തും കാട് പിടിച്ചു കിടക്കുന്നതിനാല്‍ നടക്കാന്‍ പോലും സാധിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. കനാലിന് ഉള്‍വശം മുഴുവന്‍ കാട് പിടിച്ചു കിടക്കുന്നതിനാല്‍ പല സ്ഥലങ്ങളും കാട്ടുമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളായി മാറി. വര്‍ഷങ്ങളായി കാടുമൂടി കിടക്കുന്ന കനാലുകള്‍ സംരക്ഷിക്കാന്‍ ജലസേചന വകുപ്പ് യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. പലസ്ഥലങ്ങളും ഇതുമൂലം മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിട്ടുണ്ട്. ഇതുമൂലം നായകളും കുറുക്കന്മാരും പല സ്ഥലങ്ങളിലും കൂട്ടത്തോടെ ക്യാമ്പ് ചെയ്യുന്നത് സ്കൂളിലേക്കും മറ്റും കുട്ടികളെ ഒറ്റയ്ക്ക് അയക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് രക്ഷിതാക്കള്‍. കനാല്‍ അനുബന്ധ പ്രദേശങ്ങള്‍ മുന്‍കാലത്ത് അവ സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കാറുണ്ടെങ്കിലും ഇപ്പോള്‍ അവ അങ്ങനെ നല്കാത്തതുമൂലം ഇത്തരം സ്ഥലങ്ങള്‍ പ്രദേശവാസികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നുമില്ല.കനാലിനു അനുബന്ധമായുള്ള റോഡുകള്‍ക്ക് 6 മീറ്ററിലധികം വീതിയുണ്ടെങ്കിലും ഇന്ന് അത് നടപ്പാതകളായി ചുരുങ്ങിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: