മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള നഗര മട്ടന്നൂരില്‍ മോഷണവും അപകടങ്ങളും കുറയ്ക്കുന്നതിന് നഗരത്തില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലായി 38 ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഈ മാസം 20 ഓടെ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാകും.
വിമാനത്താവളം ഉദ്ലാടനം ചെയ്യപ്പെടുന്നതോടെ നഗരം വാഹനങ്ങളെക്കൊണ്ട് വീര്‍പ്പുമുട്ടുന്ന സാഹചര്യത്തിലാണ് ക്യാമറ സ്ഥാപിക്കുന്നത്. മട്ടന്നൂര്‍ നഗരത്തില്‍ കളറോഡ് പാലം വരേയും തലശ്ശേരി റോഡില്‍ പഴശ്ശി കനാല്‍ വരേയും കണ്ണൂര്‍ റോഡിലും വിമാനത്താവള റോഡായ മട്ടന്നൂര്‍ അഞ്ചരക്കണ്ടി റോഡില്‍ വായാന്തോട് മുതല്‍ കാര പേരാവൂര്‍ വരെയുമാണ് ക്യാമറ സ്ഥാപിക്കുന്നത്. ഉരുവച്ചാല്‍ ടൗണിലും ക്യാമറ സ്ഥാപിക്കുന്നുണ്ട്. മട്ടന്നൂര്‍ നഗരസഭയുടേയും പോലീസിന്റേയും ഹോക്ക് ഇന്ത്യയുടേയും നേതൃത്വത്തില്‍ തലശ്ശേരിയിലെ ക്രേബ് ഗ്ലോബല്‍ സെക്യൂരിറ്റിയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. പത്ത് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നഗരത്തില്‍ ക്യാമറ സ്ഥാപിക്കുന്നത്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് പകര്‍ത്തുന്നതും തിരിയുന്ന വിധമുള്ളതും ദൂരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയെടുക്കുന്നതുമായ ക്യാമറകളാണ് സ്ഥാപിക്കുന്നത്.പോലീസ് സ്റ്റേഷനില്‍ പ്രത്യേകം സജ്ജമാക്കിയ കെട്ടിടത്തിലാണ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുക. വിവിധ സൈസിലുള്ള 6 ടിവി കളിലൂടെയാണ് ദൃശ്യങ്ങള്‍ പരിശോധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: