തളിപ്പറമ്പ്: ഹണി ട്രാപ്പ് കേസിലെ മുഖ്യ പ്രതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നും പോലീസിനെ വെട്ടിച്ച് മുങ്ങിയിട്ട് മാസം രണ്ടായെങ്കിലും പോലീസിന് കണ്ടെത്തന്‍ കഴിയാത്തത് വിവാദമാകുന്നു. കഴിഞ്ഞ സെപ്തംബര്‍ 4ന് രാത്രിയാണ് കേസിലെ മുഖ്യ പ്രതി റുവൈസ് ആശുപത്രിയില്‍ നിന്നും മുങ്ങിയത്. തുടര്‍ന്ന് തലശ്ശേരിയിലെത്തി സുഹൃത്തിന്റെ ക്വാര്‍ട്ടേഴ്സില്‍ നിന്നും ബാഗുമായി മുങ്ങുകയായിരുന്നു. പോലീസ് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും ഇയാളെക്കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല. ഇതേ ത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരിക്കുകയാണ് പോലീസ്. തളിപ്പറമ്പ് സിഐ കെ.ജെ.ബിനോയ്യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: