തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 26,000 കോടി രൂപ കണ്ടെത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന് അധിക ധനസമാഹരണം വേണ്ടി വരും. കിലയും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷനും സംഘടിപ്പിച്ച ‘പ്രളയാനന്തര പ്രവര്‍ത്തനങ്ങളും നവകേരള സൃഷ്ടിയും’ എന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രളയം പഠിപ്പിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തയാറാക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ മികച്ച പങ്ക് വഹിച്ച തദ്ദേശസ്ഥാപന അസോസിയേഷന് ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. കെ.എ. തുളസി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, കെ.കെ. ശൈലജ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: