കൊച്ചി: കേരളത്തിലെ പ്രധാന ജില്ലകളിലെ ജനങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് പ്രൊജക്ട് മീ ഹെല്‍പ്പ് പദ്ധതിയുടെ ഭാഗമായി ഗവേഷണം നടത്തും. ഇന്ത്യയിലെയും ബ്രിട്ടണിലെയും മാനസികരോഗ ചികിത്സാ വിദഗ്ധരും നാടകരംഗത്തെ പ്രവര്‍ത്തകരും ചേര്‍ന്നാണ് സംരംഭം നടപ്പാക്കുന്നത്.
പാലക്കാട്, കോഴിക്കേട്, മലപ്പുറം, എറണാകുളം ജില്ലകളിലെ ഒരു കോടിയിലധികം ജനങ്ങളിലാണ് ഗവേഷണം നടത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാടകാവതരണത്തിലൂടെയും കഥ പറച്ചിലിലൂടെയും ജനങ്ങളിലെ മാനസിക-ആരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരങ്ങള്‍ കണ്ടെത്തും. വാര്‍ത്താസമ്മേളനത്തില്‍ ലോകധര്‍മി നാടകവേദി അംഗം ചിത്ര വെങ്കിടേശ്വരന്, ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍ പ്രൊഫ. ബ്രയാന്‍ ബ്രൗണ്‍, പ്രൊഫ. ആന്‍ഡി ബാരറ്റ്, ഭാരവാഹികളായ കെ.എസ്. രജിതന്‍, രഘു രാഘവന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: