തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാരുടേയും മറ്റു ജീവനക്കാരുടേയും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനുമായി 2.1 കോടി രൂപ ചെലവില്‍ പരിശീലനം നല്‍കും. ഇതിന് പൊതുമരാമത്ത് വകുപ്പ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റിനെ ചുമതപ്പെടുത്തിയതായി മന്ത്രി ജി.സുധാകരന് അറിയിച്ചു.
പുതിയതായി അംഗീകരിച്ച പൊതുമരാമത്ത് നയം നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായി ഈ വര്‍ഷം 2700 ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കുക. പിന്നീട് മുഴുവന്‍ ജീവനക്കാര്‍ക്കും ഘട്ടം ഘട്ടമായി പരിശീലനം നല്‍കും. വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള അധ്യാപകരെ ഉള്‍പ്പെടുത്തിയുള്ള ക്ലാസുകളാണ് നല്‍കുന്നതെന്നും പരിശീലനം പൂര്‍ത്തിയാകുമ്പോഴേയ്ക്കും പൊതുമരാമത്ത് വകുപ്പിന്റെ കാര്യക്ഷമത ഗണ്യമായി വര്‍ധിക്കുമെന്ന് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: