വില്ലിങ്ങ്ടന്‍: ഒരു ഓവറില്‍ 43 റണ്‍സ് നേടി ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്മാരായ ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്ടണും റെക്കോഡിട്ടു. ന്യൂസിലന്‍ഡിലെ പ്രാദേശിക ഏകദിന ക്രിക്കറ്റ് മത്സരത്തിലാണ് ഇവര്‍ വിസ്മയ പ്രകടനം കാഴ്ചവെച്ചത്.
സെന്‍ട്രല്‍ ഡിസ്ട്രിക്ട്സ് മീഡിയം പേസര്‍ വില്ല്യം ലുഡിക്കിന്റെ ഓവറിലാണ് ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപട്ണും അടിച്ചുതകര്‍ത്തത്. ആറു സിക്സറും ഒരു ഫോറും ഒരു റണ്‍സും നേടി. ആറു സിക്സറുകളില്‍ രണ്ടെണ്ണം നോബോളിലാണ് നേടിയത്. ഇങ്ങനെയാണ് ആ ഓവര്‍: 4, 6 നാബോള് , 6 നോബോള്‍, 6, 1, 6,6,6 . ഈ ഓവറിലെ 43 റണ്‍സില്‍ രണ്ട് റണ്‍സ് എക്സ്ട്രാസാണ്. ഹാംപ്ടണ്‍ 23 റണ്‍സ് നേടി. കാര്‍ട്ടര്‍ അവസാന മൂന്ന് പന്തില്‍ 18 റണ്‍സ് എടുത്തു.
മത്സരത്തില്‍ കാര്‍ട്ടര്‍ 102 റണ്‍സുമായി പുറത്താകാതെ നിന്നു. ഹാംപ്ടണ്‍ 95 റണ്‍സുമായി മടങ്ങി.
. ഇവരുടെ മികവില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്സ് 50 ഓവറില്‍ ഏഴു വിക്കറ്റിന് 313 റണ്‍സ് നേടി. മത്സരത്തില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്സ് 25 റണ്‍സിന് സെന്‍ട്രല്‍ ഡിസ്ട്രിക്ട്സിനെ തോല്‍പ്പിച്ചു.
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ രവി ശാസ്ത്രിയും വിന്‍ഡീസിന്റെ ഗാര്യ സോബേഴ്സും ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ ഒരു ഓവറിലെ ആറു പന്തും സിക്സര്‍ അടിച്ചിട്ടുണ്ട്.
2007 ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഹര്ഷ്ലെ ഗിബ്ബസ്് ഹോളണ്ട് ലെഗ് സ്പിന്നര്‍ ഡാന്‍ വാന്‍ ബങ്ങിന്റെ ഒരു ഓവറിലെ ആറു പന്തും സിക്സര്‍ പൊക്കി.
2007 ലെ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലീഷ് ബൗ്ളര് സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരു ഓവറില്‍ ഇന്ത്യയുടെ യുവ്രാജ് സിങ്ങ് ആറു സിക്സര്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: