ന്യൂദല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ട്വന്റി 20 ക്രിക്കറ്റില്‍ നാല് രാജ്യാന്തര സെഞ്ചുറികള്‍ കുറിക്കുന്ന ലോകത്തെ ആദ്യ ബാറ്റ്സ്മാനായി. ലക്നോയില്‍ വെസ്റ്റ്് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ശതകം പൂര്‍ത്തിയാക്കിയാണ് ഈ മുംബൈ ബാറ്റ്സ്മാന് റെക്കോഡിട്ടത്.
വിരാട് കോഹ് ലി്ക് പകരം ഇന്ത്യയെ നയിച്ച രോഹിത് ശര്‍മ 58 പന്തിലാണ് മൂന്നക്കം തികച്ചത്. 38 പന്തില്‍ അര്‍ധ ശതകം കുറിച്ചു. ഇതോടെ ട്വന്റി 20 യില്‍ ഏറ്റവും കൂടുതല്‍ തവണ അമ്പതോ അതില്‍ കൂടുതലോ റണ്‍സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോഡും രോഹിതിന് സ്വന്തമായി. കോഹ് ലിയെ പടിയിറക്കിയാണ് രോഹിത് റെക്കോഡ് പുസ്തകത്തില്‍ കയറിയത്. ശര്‍മ 19 തവണ അമ്പതോ അതില്‍ കൂടുതലോ റണ്‍സ് നേടിയിട്ടുണ്ട്. കോഹ്ലി പതിനെട്ട് തവണയാണ് അമ്പതോ അതില്‍ കൂടുതലോ റണ്‍സ് നേടിയിട്ടുള്ളത്.
മത്സരത്തില്‍ 111 റണ്‍സുമായി പുറത്താകാതെ നിന്ന് ശര്‍മ ഇന്ത്യക്ക് വിജയമൊരുക്കി. ഇന്ത്യ മുന്നോട്ടുവച്ച 196 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 124 റണ്‍സേ നേടാനായുള്ളൂ. ഇതോടെ ഇന്ത്യ 71 റണ്‍സിന്റെ വിജയം നേടി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യക്ക് 2-0 ന്റെ ലീഡായി.
മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച ചെന്നൈയില്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: