പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തി സമയങ്ങളില്‍ പോലും തൊഴിലാളി സംഘടനാ പ്രവര്‍ത്തനം നടത്തുന്നത് തടയണം. ഇതിനാല്‍, നിരവധി ഫയലുകളാണ് പല സര്‍ക്കാര്‍ ഓഫീസുകളിലും കെട്ടിക്കിടക്കുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ രജിസ്റ്റര്‍ ബുക്കില്‍ ഒപ്പ് ഇട്ടശേഷമാണ് ഇക്കൂട്ടര്‍ സംഘടനാ പ്രവര്‍ത്തനത്തിനായി പോകുന്നത്. അന്നേദിവസത്തെ മുഴുവന്‍ ശമ്പളവും ഇവര്‍ കൈപ്പറ്റുന്നുണ്ട്. സാലറി ചലഞ്ചു ഉത്തരവ് പുറത്ത് ഇറങ്ങിയ വേളയില്‍ ഇത് പിരിച്ചെടുക്കാനുള്ള ഏജന്റുമാരായി പോലും പല സംഘടനാ നേതാക്കന്മാരും പ്രവര്‍ത്തിച്ചു. എന്നാല്‍ ഇതേ ഉദ്യോഗസ്ഥര്‍ ഈ വേളയില്‍ ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ ചെയ്തു തീര്‍ത്തതുമില്ല. തൊഴില്‍ സമയങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിക്കുകയും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണം.
എനോയ് സി, കൊല്ലം
വിവേകാനന്ദ പഠന വകുപ്പ് വേണം
1893 സെപ്തംബര്‍ 11ന് ചിക്കാഗോ ആര്‍ട്ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൊളംബസ് ഹാളില്‍ നടന്ന ലോക പാര്‍ലമെന്റ് സമ്മേളനത്തില്‍ ”അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ” എന്ന സ്നേഹാര്ദ്ദമായി വിളിയിലൂടെ ലോകത്തിന്റെ ഹൃദയം കൈയിലെടുത്ത സ്വാമി വിവേകാനന്ദന്റെ പ്രസംഗത്തിന് 125 വര്‍ഷം തികയുമ്പോള്‍ ലോകം ശ്രവിച്ചത് ഏകത്വത്തിന്റെ സന്ദേശമാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന മഹത്തായ സന്ദേശമാണ് പിന്നീട് മതനിരപേക്ഷിതമായി നമ്മുടെ ഭരണഘടനാ ആമുഖ വാക്യത്തില്‍ സ്വീകരിച്ചതെന്ന് പറയാം.
ജാതിയുടേയും മതത്തിന്റേയും മതില്‍ക്കെട്ടുകള്‍ പൊട്ടിച്ച് പ്രളയം മനുഷ്യനെ ഒന്നാക്കിയിരുന്നു. മുക്കുവന്റെ ചാളയില്‍നിന്നും പാവപ്പെട്ടവന്റെ ചെറ്റക്കുടിലില്‍ നിന്നുമാണ് നവഭാരതം ഉയരേണ്ടത് എന്ന സ്വാമിയുടെ വാക്കുകള്‍ പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനങ്ങള്‍ക്കു നല്കുന്ന ഉജ്ജ്വല സന്ദേശമാണ്. വിവേകാനന്ദ ചെയര്‍/ പഠന വകുപ്പ് നമ്മുടെ എല്ലാ സര്‍വ്വകലാശാലകളിലും സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ വസ്തുതകള്‍ വിരല്‍ ചൂണ്ടുന്നത്.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം ലേകത്തിന് സമ്മാനിച്ച ശ്രീനാരായണഗുരുദേവന്റെ ദര്‍ശനങ്ങളെ പഠനത്തിനും പ്രചാരണത്തിനുമായി രാജ്യാന്തര ശ്രീനാരായണ പഠന കേന്ദ്രം അനുവദിക്കുന്നതിന് കേരള സര്‍വ്വകലാശാല തീരുമാനിച്ചത് ഏറെ സ്വാഗതാര്‍ഹമാണ്. ചിക്കാഗോ പ്രസംഗത്തിന്റെ 125 വര്‍ഷം തികയുന്ന ഈ സമയത്ത് അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ ജീവിതത്തിലേയ്ക്ക് പകര്‍ത്താനും പഠിക്കാനും പഠന കേന്ദ്രം/ചെയര്‍ സ്ഥാപിച്ചാല്‍ അത് ചരിത്രത്തിന്റെ ഏടുകളില്‍ എക്കാലവും സ്മരിക്കപ്പെടും.
പ്രൊഫ. വര്‍ഗീസ് മാത്യു, കോഴിക്കോട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: