റായ്പൂര്‍: പ്രധാനമന്ത്രിയുടെ അപരനെ പ്രചാരണത്തിനിറക്കി ഛത്തീസ്ഗഡ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുള്ള അഭിനന്ദന് പാഠക് എന്നയാളെയാണ് കോണ്‍ഗ്രസ് വോട്ട് പിടിക്കാന്‍ കളത്തിലിറക്കിയത്. വോട്ട് കിട്ടണമെങ്കില്‍ മോദിയോട് രൂപസാദൃശ്യമുള്ള ആളെങ്കിലും ഒപ്പംവേണം എന്ന നിലയിലാണ് കോണ്‍ഗ്രസ്. നക്സല്‍-ബാധിത പ്രദേശമായ ബാസ്റ്ററിലാണ് പാഠകിനെ പ്രചാരണത്തിന് ഇറക്കിയത്.
ബിജെപി അനുയായികളെ ആകര്‍ഷിക്കാനാണ് പാഠകിനെ കൂടെകൂട്ടിയതെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
എന്നാല്‍, ജനങ്ങള്‍ ബുദ്ധിയുള്ളവരാണെന്നും മോദിയെയും അപരനെയും തിരിച്ചറിയാനുള്ള കഴിവ് അവര്‍ക്കുണ്ടെന്നും ബിജെപി സ്ഥാനാര്‍ഥി ഭീമാ മാന്ധവി മാധ്യമങ്ങളോടു പറഞ്ഞു. മോദിയോട് രൂപസാദൃശ്യമുള്ള ആളെ കോണ്‍ഗ്രസ് പ്രചാരണത്തിനിറക്കിയത് അദ്ദേഹത്തിന്റെ ജനപ്രിയതയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും, എത്ര അപരന്മാര് വന്നാലും മോദി ഒന്നേയുള്ളുവെന്നും മാന്ധവി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ്് റാലിയില്‍ പങ്കെടുക്കാന്‍ ജഗ്ദല്‍പൂരില്‍ എത്തുന്ന ഇന്ന് കോണ്‍ഗ്രസ്സിനു വേണ്ടി പാഠകും പ്രചാരണത്തിന് എത്തുന്നുണ്ട്.
12-ാം തീയതിയാണ് ബാസ്റ്റര്‍ മേഖലയിലെ 12 നിയമസഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: