നെയ്യാറ്റിന്‍കര: ശബരിമലയിലെ ആചാരലംഘനത്തിനെതിരെ അയ്യപ്പ നാമജപംകൊണ്ട് പ്രതിഷേധിച്ച 3500 വിശ്വാസികളെ ആറ് ദിവസംകൊണ്ട് അറസ്റ്റ് ചെയ്ത പിണറായിയുടെ പോലീസ് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരു ഡിവൈഎസ്പിയെ പിടികൂടാന്‍ കഴിയാതെ ഇരുട്ടില്‍തപ്പുന്നു.
നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനൊടുവില്‍ കാവുവിള കിടത്തലവിളാകം വീട്ടില്‍ എസ്. സനല്‍(32)നെ നാട്ടുകാരുടെ മുന്നിലിട്ട് ആക്രമിക്കുകയും വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടുകൊല്ലുകയും ചെയ്ത ഡിവൈഎസ്പി ബി.ഹരികുമാറിനെയാണ് പോലീസും സിപിഎമ്മും സംരക്ഷിക്കുന്നത്.
സിപിഎമ്മിലെയും പോലീസിലെയും ഉന്നത ബന്ധങ്ങളാണ് സിപിഎമ്മിന്റെ ജില്ലയിലെ മുതിര്‍ന്ന നേതാവിന്റെ അടുത്ത സഹയാത്രികനാണ് ഡിവൈഎസ്പി ബി.ഹരികുമാര്‍. ധനുവച്ചപുരം കോളേജിനുള്ളില്‍ പോലീസ് അതിക്രമം നടത്തിയതിനു പിന്നിലും ഇരുവര്‍ക്കും പങ്കുണ്ട്. നിരപരാധികളായ നിരവധി വിദ്യാര്‍ഥികളെയാണ് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘം അന്ന് അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദിച്ചത്.
എം.വിന്‍സെന്റ് എംഎല്‍എയുടെ അറസ്റ്റിന് ശേഷമാണ് ഡിവൈഎസ്പി പ്രദേശത്തെ സിപിഎം നേതാക്കളുടെ പ്രിയപ്പെട്ടവനായത്. സിപിഎമ്മിനെതിരെ ആര് പരാതി നല്കിയാലും കണ്ടില്ലെന്ന് നടിക്കുന്ന ഡിവൈഎസ്പി മറ്റു പാര്‍ട്ടികള്‍ക്കെതിരെ സിപിഎം നല്കുന്ന പരാതിയില്‍ 24 മണിക്കുറിനുള്ളില്‍ അറസ്റ്റ് രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: