കൊച്ചി: എന്‍എസ്എസ്സിനോട് നിലപാട് കടുപ്പിച്ച് പിണറായി സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സലായ അഡ്വ. ബീനാ മാധവനെ മാറ്റി. എന്‍എസ്എസ്സിന്റെ വിശ്വസ്തയാണെന്നതാണ് കാരണം.
ശബരിമല സുപ്രീംകോടതി കേസില്‍ ഹര്‍ജിക്കാരായ എന്‍എസ്എസ്സിനെ ബീനാ മാധവന് സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ മാറ്റം. സുപ്രീംകോടതിയിലെ സംസ്ഥാനത്തിന്റെ കൗണ്‍സില്‍മാരില്‍ രണ്ടാമത്തെ പ്രമുഖയാണ് ബീന.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഈ പദവിയിലുണ്ടായിരുന്ന ഇവര്‍ കേരളം കക്ഷിയായ സുപ്രീംകോടതി കേസുകളുടെ കാര്യത്തില്‍ വിജ്ഞാനകോശമാണെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.
ശബരിമല കേസില്‍ ഹര്‍ജികള്‍ പരിഗണനയ്ക്ക് വരാന്‍ അഞ്ചു ദിവസം മാത്രം ശേഷിക്കെയാണ് നടപടി. കേസില്‍ മുന്‍ വാദങ്ങളില്‍ ബീനാ മാധവനായിരുന്നു പ്രധാനിയും സഹായിയും. അഡ്വ. പി.എസ്. സുധീറിനെയായിരിക്കും പുതിയ കൗണ്‍സലായി നിയോഗിക്കുക.
സംസ്ഥാനത്തെങ്ങും എന്‍എസ്എസിനെതിരെ ആക്രമണം നടത്തുമ്പോള്‍ തുറന്ന പോരു തന്നെ എന്ന സന്ദേശമാണ് സര്‍ക്കാര്‍ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: