തിരുവനന്തപുരം: മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി കൂടുതല്‍ യുവതികള്‍ ശബരിമലയിലേക്ക്. 550 യുവതികളാണ് തീര്‍ഥാടനത്തിന് ഇതുവരെ അനുമതി തേടിയിരിക്കുന്നത്. ഇവരുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍ പോലീസ് ശേഖരിച്ചു വരികയാണ്.
വെര്‍ച്വല്‍ ക്യൂ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത കണക്കാണിത്. മൂന്നര ലക്ഷം പേരാണ് ഇതുവരെ ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നവംബര്‍ 13ന് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡിന് വേണ്ടി ആര്യാമ സുന്ദരമാണ് ഹാജരാകുക.
അതേസമയം ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പമ്പയുടെ നവീകരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട കാര്യങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: