മുംബൈ : സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട സ്ത്രീ 65 കാരനില്‍ നിന്ന് 9.4 ലക്ഷം രൂപ തട്ടിയെടുത്തു. മൂംബൈയില്‍ വിദ്യാര്ത്ഥികള്ക്കായിപരിശീലന സ്ഥാപനം നടത്തുന്നയാളാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്.
ജോര്‍ദാന്‍ സ്വദേശിയായ ലിയോണ എന്ന സ്ത്രീയുടെ പേരിലണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ വയോധികനുമായി സൗഹൃദത്തിലായ ഇവര്‍ ഇന്ത്യയില്‍ ഉടന്‍ എത്തുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് ദല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ലിയോണയെ പോലീസ് തടവില്‍ വെച്ചിരിക്കുകയാണെന്നും പുറത്തുവിടണമെങ്കില്‍ 24000 രൂപ നല്‍കണമെന്നും അറിയിച്ച് അമിത് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരാള്‍ ഫോണ്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വയോധികന് 24000 രൂപ ലിയോണയുടെ പേരിലുള്ള അക്കൗണ്ടില്‍ അയച്ചുകൊടുത്തു.
അതിനുശേഷം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ഇയാള്‍ വയോധികനില്‍ നിന്നും പണം കൈപ്പറ്റി. ഈ തുക തിരിച്ചു നല്കാത്തതുമൂലം സംശയം തോന്നി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഓഫ് ആയിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ലിയോണ എന്ന പേരും മറ്റും വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: