തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് കൂടുതല്‍ കര്‍ക്കശ നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. തീര്‍ഥാടകരെ പരമാവധി ബുദ്ധിമുട്ടിച്ച്, മനംമടുപ്പിച്ച് അവരെ കഴിയുന്നത്ര തടയുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി തീര്‍ഥാടക വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തി. തീര്‍ഥാടകര്‍ അവരവരുടെ പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ പാര്‍ക്കിങ് പാസിനായി അപേക്ഷിക്കണം. യാത്ര ചെയ്യുന്ന ദിവസം ഉള്‍പ്പെടെ വ്യക്തമാക്കിയുളള പാസ് വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പതിക്കണം.
തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ പാര്‍ക്കിങ് സൗകര്യം ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ പറയുന്നത്. പാസിനായി പോലീസ് സ്റ്റേഷനിലെത്തണം. അതിനായില്ലെങ്കില്‍ വാഹനം ദൂരെയെവിടെയങ്കിലും ഇടേണ്ടിവരും.
സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള പാസില്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങിനായി കാത്തിരിക്കേണ്ടി വരുകയോ അവയെ മറ്റ് സ്ഥലങ്ങളിലേക്ക് വഴിതിരിച്ചുവിടുകയോ ചെയ്യും. പരിമിതമായ സൗകര്യം മാത്രമുള്ള നിലയ്ക്കലില്‍ പാര്‍ക്കിങ് ഉറപ്പാക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നുമാണ് പോലീസ് വാദം.അതേസമയം ഭക്തരുടെ വിവരം ശേഖരിക്കാനുള്ള പോലീസ് തന്ത്രമാണിതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: