കൊച്ചി: തോട്ടമേഖലയുടെ രക്ഷയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളും സഹായങ്ങളും സംസ്ഥാനം പാഴാക്കുന്നു. മറ്റു സംസ്ഥാനങ്ങള്‍ പദ്ധതികള്‍ നടപ്പാക്കുമ്പോഴാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍ ഇവ പാഴാക്കുന്നതെന്ന് പ്ലാന്റേഴ്സ് അസോസിയേഷന് അധികൃതര്‍ പറഞ്ഞു.
മണ്ണുസംരക്ഷണത്തിന് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് പദ്ധതിയുണ്ട്. മണ്ണ് പരിശോധന, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം തുടങ്ങിയവ വിളവര്ധനയ്ക്കുള്ള കേന്ദ്ര പദ്ധതികളാണ്. കേരളം സ്വീകരിച്ചിട്ടില്ല.
ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ അതിന് പ്രത്യേക പദ്ധതിയുണ്ട്. മലയോരങ്ങളില്‍ ഇത് നടപ്പിലാക്കാവുന്നതാണ്. പക്ഷേ അതും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല.
ക്ലസ്റ്റര്‍ ഡെവലപ്മെന്റ് കേന്ദ്രത്തിന്റെ കാര്‍ഷിക വികസന പദ്ധതികളിലൊന്നാണ്. വിളകളുടെ ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണമാണ് അതില്‍ പ്രധാനം. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ അതും ഇവിടെ നടപ്പാക്കിയിട്ടില്ല.
പ്ലാന്റേഷന് മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതിയുണ്ട്. നിക്ഷേപകര്‍ വരണമെങ്കില്‍ അതനുസരിച്ചുള്ള സാഹചര്യങ്ങള്‍ ഉണ്ടാകണം. പക്ഷേ റീ പ്ലാന്റേഷന് നടക്കുന്നില്ല.
കാര്‍ഷിക മുടക്കുമുതലും നേട്ടവും തമ്മില്‍ ഒത്തുപോകുന്നില്ല. കര്‍ഷകര്‍ ഈ മേഖലയില്‍നിന്ന് വിട്ടുപോകാതിരിക്കാന്‍ നടപടിയില്ല, അസോസിയേഷന് വിശദീകരിച്ചു.
പ്ലാന്റേഷന് വ്യവസായത്തിന് കാര്‍ഷിക മേഖലയ്ക്ക് നല്കുന്ന ബാങ്ക് സഹായങ്ങള്‍ ലഭ്യമാക്കുക, പ്ലാന്റേഷന് ഭൂമിയുടെ ഘടന മാറ്റാതെ വിള മാറ്റാന്‍ അനുമതി നല്‍കുക, ഇതിനെല്ലാം ഉതകുന്ന വിശാല നയം രൂപപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. സംഘടനയുടെ വാര്‍ഷിക പൊതുയോഗം വ്യവസായമന്ത്രി ഇ.പി. ജയരാജന് ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്മാന് തോമസ് ജേക്കബ് പറഞ്ഞു.
വൈസ് ചെയര്മാന് ബി.പി. കരിയപ്പ, സെക്രട്ടറി അജിത്. ബി.കെ, മുന്‍ ചെയര്മാന് സി. വിനയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: