കോട്ടയം: സാംസ്കാരിക യാത്രയുടെ പേരില്‍ ഹിന്ദു വിരുദ്ധയാത്രയ്ക്ക് സംസ്ഥാന ഗ്രന്ഥശാലാ സംഘം ചെലവിട്ടത് 20 ലക്ഷം രൂപ. പ്രളയദുരിതം മൂലം സ്കൂള്‍ കലോത്സവം പോലും ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാശിപിടിക്കുന്നതിനിടെയാണ് രാഷ്ട്രീയ പ്രചാരണത്തിനുള്ള ധൂര്‍ത്ത്.
ഗ്രന്ഥശാലാ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സാംസ്കാരിക യാത്ര സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണന് ക്യാപ്റ്റനായ തെക്കന്‍ മേഖലാ സാംസ്കാരിക യാത്രയും, സെക്രട്ടറി അഡ്വ.പി. അപ്പുക്കുട്ടന് ക്യാപ്റ്റനായ വടക്കന്‍ മേഖലാ യാത്രയുമാണ് നടന്നത്.
ഒരു സാംസ്കാരിക യാത്രയ്ക്ക് പൈലറ്റ് വാഹനമടക്കം രണ്ട് വാഹനമാണ് ഉപയോഗിച്ചത്. സാംസ്കാരിക യാത്ര എന്നാണ് പേരിട്ടതെങ്കിലും സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചാരണവും അതോടൊപ്പം ഹിന്ദു വിരുദ്ധ നിലപാടുകള്‍ പ്രചരിപ്പിക്കുകയുമായിരുന്നു ലക്ഷ്യം.
ശബരിമല യുവതീപ്രവേശനം ആധാരമാക്കിയായിരുന്നു മുഖ്യപ്രചാരണം.
സംസ്ഥാനത്തെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ യാതൊരു പങ്കാളിത്തവുമില്ലാത്ത സിപിഎം നേതാക്കളെ കേരള നവോന്ഥാന നായകന്മാരായി പ്രതിഷ്ഠിക്കാനുള്ള ഒരുക്കമാണ് യാത്രയില്‍ കണ്ടത്. ഇഎംഎസ് നമ്പൂതിരിപ്പാട് തുടങ്ങിവെച്ച അര്‍ഥശൂന്യമായ ബൗദ്ധിക കസര്‍ത്തിന്റെ പുതിയ പതിപ്പാണ് ഗ്രന്ഥശാലാ സംഘം പരീക്ഷിക്കുന്നത്.
1994 ഏപ്രില്‍ 27നാണ് പരിഷ്കരിച്ച ഗ്രന്ഥശാലാ സംഘം നിലവില്‍ വന്നത്. സംസ്ഥാനത്ത് നിലവില്‍ 8182 വായനശാലകളാണ് ഗ്രന്ഥശാലാ സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കോട്ടയം, ഇടുക്കി ജില്ലകളില്‍ അഞ്ച്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ആറ്, മലപ്പുറം ഏഴ്, കോഴിക്കോട് നാല്, വയനാട് മൂന്ന് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള താലൂക്ക് കമ്മിറ്റികള്‍. സര്‍ക്കാര്‍ ഗ്രാന്‍ഡും, സാധാരണക്കാര്‍ കെട്ടിട നികുതിയിനത്തില്‍ പഞ്ചായത്തില്‍ അടയ്ക്കുന്ന ലൈബ്രറി സെസുമാണ് ഗ്രന്ഥശാലാ സംഘം രാഷ്ട്രീയ പ്രചരണത്തിനാണ് ധൂര്‍ത്തടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: