ലണ്ടന്‍: ചെല്‍സി, ആഴ്സണല്‍, ലാസിയോ ടീമുകള്‍ യൂറോപ്പ ലീഗിന്റെ നോക്കൗട്ടില്‍ കടന്നു. അതേസമയം കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റായ മാഴ്സെലി പുറത്തായി.
ബേറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സി നോക്കൗട്ടില്‍ കടന്നത്. 52-ാം മിനിറ്റിലാണ് ഒലിവര്‍ ജിറൗഡാണ് വിജയഗോള്‍ കുറിച്ചത്. ആറുമാസത്തിനുശേഷമാണ് ജിറൗഡ് ചെല്‍സിക്കായി ഗോള്‍ നേടുന്നത്.
സ്്പോര്ട്ടിങ്ങിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്തിയാണ് ആഴ്സണല്‍ നോക്കൗട്ടില്‍ സ്ഥാനമുറപ്പിച്ചത്. മത്സരത്തിനിടെ പരിക്കേറ്റ് ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഡാനി വെല്‍ബെക്കിനെ സ്ട്രച്ചറിലാണ് കളിത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്.
ഗ്രൂപ്പ് എ യില്‍ നിന്ന് ബയര്‍ ലവര്‍കുസന്‍ ഏകപക്ഷീയമായ ഒരു ഗോളിന് സൂറിച്ചിനെ തോല്‍പ്പിച്ച് നോക്കൗട്ടില്‍ കടന്നു. തോറ്റെങ്കിലും സൂറിച്ചും അടുത്ത റൗണ്ടില്‍ സ്ഥാനം നേടി. ഇരു ടീമുകള്‍ക്കും നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്റ് വീതമുണ്ട്്. അപ്പോളന്‍ ലിമാസോളിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എന്‍ട്രാച്ച് ഫ്രാങ്കഫര്ട്ടും നോക്കൗട്ടില്‍ പ്രവേശിച്ചു.
മറ്റൊരു മത്സരത്തില്‍ ലാസിയോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഴ്സെലോയെ പരാജയപ്പെടുത്തി. ഈ തോല്‍വിയോട് മാഴ്സെലോ യൂറോപ്പ ലീഗില്‍ നിന്ന് പുറത്തായി.
ഗ്രൂപ്പ് ബിയില്‍ സാല്‍സ്ബര്‍ഗ് രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് റൊസന്ബര്ഗിനെ തോല്‍പ്പിച്ചു്. തകുമി മിനാമനോ ഹാട്രിക്ക് കുറിച്ചു. സെല്‍റ്റിക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലീപ്സിഗിനെ പരാജയപ്പെടുത്തി.
ഗ്രൂപ്പ് ജിയിലെ ആവേശപ്പോരാട്ടത്തില്‍ സ്പാര്‍ട്ടക് മോസ്ക്കോ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് റേയ്ഞ്ചേഴ്സിനെ തുരത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: