തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അയ്യപ്പഭക്തരോട് സംസ്ഥാന സര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനം. സിപിഎമ്മിലെ അഴിമതിയാരോപണങ്ങളും ലൈംഗിക പീഡനങ്ങളും മൂടിവയ്ക്കാന്‍ ശബരിമല വിഷയം പരമാവധി കലുഷിതമാക്കി നിര്‍ത്താന്‍ നീക്കം.
യുവതീപ്രവേശന വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് നല്കിയ നിര്‍ദേശം. ഇതിന്റെ ഭാഗമായി ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിനെ നോക്കുകുത്തിയാക്കി അഡ്വ. രാജഗോപാലന്‍നായരെ അപ്രഖ്യാപിത പ്രസിഡന്റാക്കി. മുന്‍ പ്രസിഡന്റും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനുമാണ് അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഇന്നലെ പദ്മകുമാര്‍ ചര്‍ച്ച നടത്തി. ഇതിനു പിന്നാലെ രാജഗോപാലന്‍ നായരുടെ നിര്‍ദേശമനുസരിച്ച് ഭരണകാര്യങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പദ്മകുമാറിനോട് ആവശ്യപ്പെട്ടു. ബോര്‍ഡിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. രാജഗോപാലന്‍നായരെ മുന്നില്‍നിര്‍ത്തി കാര്യങ്ങള്‍ നടപ്പാക്കാന്‍ ഇതോടെ സര്‍ക്കാര്‍ തീരുമാനിച്ചു.
പി.കെ. ശശി എംഎല്‍എയ്ക്കെതിരെയുള്ള ലൈംഗികാരോപണവും, കെ.ടി. ജലീലിന്റെ ബന്ധുനിയമനവും സിപിഎമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കി. വിവാദങ്ങള്‍ സര്‍ക്കാരിനും സിപിഎമ്മിനും നാണക്കേടുണ്ടാക്കുന്നതിനാല്‍ പ്രശ്നം വഴിതിരിച്ചുവിടുന്നതാണ് നല്ലതെന്ന നിഗമനത്തിലാണ് മുഖ്യമന്ത്രിയും, കോടിയേരിയും. അതിന് ശബരിമല വാര്‍ത്താപ്രാധാന്യത്തോടെ നിറഞ്ഞു നില്‍ക്കണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു.
അതിനിടെ, സുപ്രീംകോടതിയെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു. പോലീസിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ യുവതികളെ ശബരിമലയിലെത്തിക്കാനുള്ള നീക്കം തുടങ്ങി. മണ്ഡല കാലത്ത് ദര്‍ശനം നടത്താന്‍ പത്തിനും അമ്പതിനും മധ്യേ പ്രായമുള്ള അറുന്നൂറോളം യുവതികള്‍ പോലീസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടി കേന്ദ്രങ്ങള്‍ വഴിയാണ് ബുക്കിങ്. കോടതി 13ന് കേസ് പരിഗണിക്കുമ്പോള്‍ ഈ വിവരവും കോടതിയെ അറിയിക്കും. പോലീസ് സംവിധാനം വഴിയുള്ള ബുക്കിങ്ങായതിനാല്‍ ആവശ്യപ്പെട്ടില്ലെങ്കിലും സുരക്ഷ നല്‍കണം. അതിനാല്‍, പരമാവധി പോലീസ് വെബ്സൈറ്റ് വഴി ബുക്കിങ് നടത്താനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: