തൃശൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ എഴുത്തച്ഛന് പുരസ് കാരത്തിന് ആറ്റൂര്‍ രവിവര്‍മ്മ അര്‍ഹനായി. തൃശൂരില്‍ പത്രസമ്മേളനത്തില്‍ സാംസ്കാരിക വകുപ്പുമന്ത്രി കെ.സി. ജോസഫാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവനകള്‍ അര്‍പ്പിച്ച ഗുരുസ്ഥാനീയരായ എഴുത്തുകാരെ ആദരിക്കാന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. 1,50,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാണ് അവാര്‍ഡ്.
സാഹിത്യ അക്കാദമി ചെയര്മാന് പെരുമ്പടവം ശ്രീധരന് , ഡി. ബാബു പോള്‍ , സി.വി. ബാലകൃഷ്ണന് , അക്ബര്‍ കക്കട്ടില്‍ , സാജന് പീറ്റര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പിന്നീട് ആറ്റൂര്‍ രവിവര്‍മ്മയുടെ വീട്ടിലെത്തി അവാര്‍ഡ് വിവരം മന്ത്രി അദ്ദേഹത്തെ ഔദ്യോഗികമായി അറിയിച്ചു. ആധുനിക മലയാള കവിതയില്‍ ഏറ്റവും ശ്രദ്ധേയനാണ് ആറ്റൂര്‍ രവിവര്‍മ്മ. സത്യാന്വേഷണവും പാരമ്പര്യ നിരാസവും നവപാത സഞ്ചാരവുമെല്ലാം ആറ്റൂര്‍ കവിത യിലെ വിശേഷങ്ങളാണ്. യാത്ര അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷതയാണ്. അതില്‍നിന്നും ലഭിക്കുന്ന ജീവിതാനുഭവങ്ങളെ മനനം ചെയ്ത് പഠന വിധേയമാക്കി മനുഷ്യാവസ്ഥകളെ കവിതയായി ആവിഷ്ക്കരിക്കുന്ന നവകവികള്ക്ക് മാര്‍ഗ്ഗദര്‍ശകനായി വര്‍ത്തിക്കുന്നതാണ് ആറ്റൂരിന്റെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: