തൃശൂര്‍: ഹിന്ദു വിരുദ്ധ നോവലായ മീശ പുസ്തകമേളയില്‍ നിന്ന് പിന്‍വലിച്ച് ഡിസി ബുക്സ്. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ നടത്തുന്ന പുസ്തകമേളയില്‍ നിന്നാണ് നോവല്‍ പിന്‍വലിച്ചത്. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ഡിസി ബുക്സ് പുസ്തകം പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായത്.
ഹിന്ദു വിരുദ്ധ നോവല്‍ ക്ഷേത്ര പരിസരത്ത് വില്ക്കാന് അനുവദിക്കില്ലെന്നായിരുന്നു വിശ്വാസികളുടെ വാദം. പ്രതിഷേധത്തെ തുടര്‍ന്ന് മീശ പുസ്തകമേളയില്‍ നിന്നൊഴിവാക്കിയതായി ഡി സി ക്ഷേത്രം അധികൃതര്‍ക്ക് എഴുതി നല്കി.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് എസ്.ഹരീഷിന്റെ മീശ നോവല്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നോവലില്‍ സ്ത്രീത്വത്തെ മുഴുവനായും അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ തെറ്റായും ചിത്രീകരിച്ചിരുന്നു. ലൈംഗിക ഉപകരണം ആയിട്ടാണ് സ്ത്രീയെ ഇതില്‍ വിശേഷിപ്പിച്ചിരുന്നത്. ബ്രാഹ്മണര്‍ക്ക് എതിരെ നോവലില്‍ ഉള്ള ചില പരാമര്‍ശങ്ങള്‍ വംശീയ അധിക്ഷേപം ആണെന്നും പരാതി ഉയര്‍ന്നിരുന്നു.
സംഭവം വിവാദമായതോടെ മാതൃഭൂമി നോവല്‍ പിന്‍വലിച്ചിരുന്നു. പിന്നീട് നോവല്‍ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: