ശ്രീനഗര്‍ : ജമ്മുകശ്മീര്‍ രജൗറി സുന്ദര്ബനിസെക്ടറിലെ നിയന്ത്രണരേഖയിലുണ്ടായ വെടിവെപ്പില്‍ സൈനികന് വീരമൃത്യു വരിച്ചു. ഗുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആര്‍മി വക്താവ് ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ സൈനികനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയും രജൗറി ജില്ലയിലെ മനജകോട്ടെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടി ഉതിര്‍ത്തിരുന്നു. കൂടാതെ നൗഷേര സെക്ടറിലും കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായിരുന്നു. എട്ടുവര്‍ഷത്തിനുള്ളില്‍ പാക് സൈന്യത്തില്‍ നിന്നുള്ള പ്രകോപനം വര്‍ധിച്ചു വരികയാണ് ഉണ്ടായത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏഴു മാസത്തിനുള്ളില്‍ ജമ്മു കശ്മീരില്‍ പാക് സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെ തുടര്‍ന്ന് 52 പേര് കൊല്ലപ്പെടുകയും, 232 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഈ കാലയളവില്‍ 1,435 തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: