പയ്യന്നൂര്‍: പ്രദേശവസകളുടെ ശക്തമായ എതിര്‍പ്പ് അഗവണിച്ച് കണ്ടങ്കാളിയിലെ എണ്ണസംഭരണ ശാലക്കായി സ്ഥലമേറ്റെടുപ്പിന് വിജ്ഞാപനമായി. പയ്യന്നൂര്‍ വല്ലേജിന് കീഴിലുള്ള 85 ഏക്കറോളം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമാണ് പുറപ്പെടുവച്ചിരിക്കുന്നത്. കണ്ടങ്കാളയിലെ തലോത്ത് വയല്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് സംഭരണശാലക്കായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. വയല്‍ ഉള്‍പ്പെടുന്ന ഈ സ്ഥലമാണ് ഏറ്റെടുക്കുന്നതിനായി വിജ്ഞാപനമിറക്കിയിട്ടുള്ളത്.
വയലുകള്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകരുടെയും സാ മൂഹ്യപ്രവര്ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് വിജ്ഞാപനമിറങ്ങിയത്. വൈകാതെ ഈ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തും. തുടര്‍ന്ന് നാലു മാസത്തിനുള്ളില്‍ സ്ഥലം ഏറ്റെടുക്കല്‍ പ്രവൃത്തി പൂര്‍ത്തിയാക്കും.
76 ഏക്കര്‍ സ്ഥലം എണ്ണ സംഭരണശാല നിര്‍മ്മിക്കാനും 9 ഏക്കര്‍ സ്ഥലം സംഭരണശാലയിലേക്ക് റോഡ് നിര്‍മ്മിക്കാനുമാണ് ഏറ്റെടുക്കുന്നത്. സാമൂഹികാഘാത പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കൊച്ചി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെ നേതൃത്വത്തിലാണ് സാമൂഹികാഘാത പഠനം നടത്തിയത്. ജനവാസകേന്ദ്രമായ കണ്ടങ്കാളിയില്‍ എണ്ണസംഭരണശാല നിര്‍മ്മിക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുമെന്നാണ് പഠനത്തിലും വ്യക്തമാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: