കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പറയാന്‍ ദേവസ്വം ബോര്‍ഡ് നിയോഗിച്ച അഭിഭാഷകന് അഡ്വ. ആര്യമാ സുന്ദരത്തിന് ഇത് മധുര പ്രതികാരം. തൊഴില്‍ എന്ന നിലയില്‍, സമീപിച്ചവര്‍ക്ക് നിയമോപദേശവും സഹായവും നല്കുന്ന ധര്‍മമാണ് സുന്ദരത്തിന്റേത്. എന്നാല്‍, തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യരുടെ കൊച്ചുമകനായ അദ്ദേഹത്തിന് ഇത് മധുര പ്രതികാരമാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കര്‍ക്കശ വിമര്‍ശകനും ശാസകനുമായിരുന്ന ദിവാന് സിപിയെ കമ്യൂണിസ്റ്റുകള്‍ മുന്‍കൈ എടുത്താണ് ആക്രമിച്ചതും വാളുകൊണ്ടുള്ള വെട്ടില്‍ മൂക്കിന് മുറിവേറ്റ് അദ്ദേഹം കേരളത്തില്‍നിന്ന് പലായനം ചെയ്തതും. പാര്‍ട്ടി അതിനുശേഷം നടത്തിയ സിപിയുടെ വ്യക്തിഹത്യ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര പ്രവേശന വിളംബരം നടത്തിയ സിപിയുടെ ചെറുമകനെ ശബരിമല ക്ഷേത്രകേസ് ഏല്‍പ്പിച്ച് ഇടത് സര്‍ക്കാരിന്റെ നിലപാട് പറയിക്കുമ്പോള്‍ അതും ചരിത്രത്തില്‍ ഇടം പിടിക്കും. 16 ലക്ഷം രൂപവരെ സിറ്റിങ് ഫീസ് കൊടുക്കേണ്ട ആര്യമാ സുന്ദരം ഇടതുകക്ഷികള്‍ ഏറെ എതിര്‍ക്കുന്ന അംബാനിപോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയും സുപ്രീം കോടതിയില്‍ ഹാജരായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: