കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ പ്രതിസന്ധിയിലായ സര്‍ക്കാരിനെ രക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ നീക്കം തുടങ്ങി. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്ക് അനുകൂലമായി നില്‍ക്കണമെന്നാവശ്യപ്പെട്ട് കൊച്ചിന് ദേവസ്വം ബോര്‍ഡ് ഇതിനോടകം രംഗത്തെത്തി. ഇടതു യൂണിയന് നേതാക്കളുടെ നേതൃത്വത്തിലാണ് ക്ഷേത്ര ഉപദേശക സമിതികളെ സമീപിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ യുവതീ പ്രവേശനത്തെച്ചൊല്ലി ചേരിതിരിവുണ്ടായതിനെ തുടര്‍ന്നാണ് മറ്റ് ദേവസ്വം ബോര്‍ഡുകളില്‍ അനുകൂലികളെ സൃഷ്ടിക്കാനുള്ള നീക്കം തുടങ്ങിയത്. ബോര്‍ഡ് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും നേതൃത്വത്തിലാണ് ആദ്യം നീക്കം നടന്നിരുന്നത്.
കഴിഞ്ഞ മാസം കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ക്ഷേത്രം ഉപദേശക സമിതികളുടെ മുഖാമുഖം പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ ദേവസ്വം ബോര്‍ഡ് അംഗം ഉണ്ണികൃഷ്ണന് ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം ക്ഷേത്രം ഉപദേശക സമിതികള്‍ ഉറച്ചു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് എം.കെ.സുദര്ശനന് വേദിയില്‍ ഇരിക്കെയാണ് ബോര്‍ഡ് അംഗം ഈ നിലപാട് പരസ്യമായി വ്യക്തമാക്കിയത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെതിരെ ഉപദേശക സമിതി ഭാരവാഹികള്‍ കടുത്ത ഭാഷയില്‍ പ്രതിഷേധിച്ചു.
തുടര്‍ന്ന് മറ്റൊരു അംഗമായ അരുണ്‍ കുമാര്‍ മാപ്പുപറഞ്ഞതിന് ശേഷമാണ് മുഖാമുഖം പരിപാടി തുടര്‍ന്നത്. നിലവില്‍ ഇടത് യൂണിയന് അംഗങ്ങളായ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ ഉപയോഗിച്ച് ഉപദേശക സമിതികളില്‍ ഇടപെടല്‍ നടത്താനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: