കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ര്ട വിമാനത്താവളത്തിന് പ്രവേശന കവാടമൊരുങ്ങി. ചിറകുവിരിച്ച് പറന്നുയരുന്ന വിമാനത്തിന്റെ മാതൃകയിലാണ് മട്ടന്നൂരിലെ വിമാനത്താവളത്തിന് കവാടം നിര്‍മ്മിച്ചിരിക്കുന്നത്. മട്ടന്നൂര്‍- അഞ്ചരക്കണ്ടി റോഡില്‍ കാരയിലാണ് വിമാനത്താവളത്തിലേക്കുള്ള പ്രവേശനകവാടം ഒരുക്കിയത്. ചെങ്കല്ലും ഉരുക്കും കോണ്‍ക്രീറ്റുമുപയോഗിച്ചുള്ള കവാടത്തിന്റെ രൂപരേഖ തയ്യാറാക്കിയത് പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോയാണ്. എട്ട് മീറ്റര്‍ ഉയരവും 18 മീറ്റര്‍ വീതിയുമുള്ള കവാടത്തില്‍ വിമാനത്താളം കമ്പനിയായ കിയാലിന്റെ എംബ്ലവും വലിയ ക്ലോക്കും സ്ഥാപിച്ചിട്ടുണ്ട്. ജിപിഎസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ഓട്ടോമാറ്റിക് ക്ലോക്ക്. രാത്രി ക്ലോക്കിലെ സമയം തിരിച്ചറിയാന്‍ വെളിച്ചവുമുണ്ട്. കവാടത്തിന് ചായം പൂശുന്നതുള്‍പ്പെടെയുള്ള പ്രവൃത്തി പൂര്‍ത്തിയായി. ഉദ്ഘാടനത്തിന് മുന്നോടിയായി റാന്തല്‍ മാതൃകയിലുള്ള വിളക്കുകളും കവാടത്തില്‍ സ്ഥാപിക്കും. ടെര്‍മിനല്‍ കെട്ടിടത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് കവാടം നിര്‍മ്മിച്ചത്. ഇതിനു പുറമെ കാര-പേരാവുരില്‍ വിമാനത്താവളത്തില്‍ നേരിട്ട് എത്തിചേരാനുള്ള എമര്‍ജന്‍സി പാതയും നിര്‍മ്മിച്ചിട്ടുണ്ട് റണ്‍വേയിലും ടെര്‍മിനലിലും ഏളുപ്പത്തില്‍ എത്തിചേരാന്‍ കഴിയുമെന്നാണ് പാതയുടെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: